ആദായനികുതി വകുപ്പിന് തിരിച്ചടി; വിജയ്‌ക്ക് ചുമത്തിയ 1.5 കോടി പിഴയ്ക്ക് സ്റ്റേ

നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആദായനികുതി വകുപ്പ് ജൂൺ 30 ന് പുറപ്പെടുവിച്ച ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തത്.

  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു

ആദായനികുതി നിയമപ്രകാരം 2018 ജൂൺ 30ന് മുമ്പ് പിഴത്തുക ചുമത്തേണ്ടതാണെന്ന് വിജയ്യുടെ അഭിഭാഷകൻ വാദിച്ചു. സമയപരിധിക്ക് ശേഷം ചുമത്തുന്ന പിഴ നിയമപരമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.

16 കോടി രൂപ ചെക്കായും 4.93 കോടി രൂപ പണമായും പുലി എന്ന ചിത്രത്തിനായി വിജയ്ക്ക് ലഭിച്ചു. എന്നാൽ, ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി നൽകിയതെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാദം. ഈ തുകയുൾപ്പെടെ 15 കോടി രൂപയുടെ അധിക വരുമാനമാണ് വിജയ്ക്ക് ലഭിച്ചതെന്ന് നോട്ടീസിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ
[masterslider id="10"]

Related posts

Click Here to Follow Us