വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;ബീദറിൽ നടന്ന ബന്ദ് അക്രമാസക്തമായി.

ബെംഗളൂരു ∙ വിദ്യാർഥിനി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നു ബീദറിൽ നടന്ന ബന്ദ് അക്രമാസക്തം. ബന്ദനുകൂലികളെ നിയന്ത്രിക്കാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി എംപി ഭഗവത് ഖൂബ ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നു പൂജ(20) എന്ന ബിരുദ വിദ്യാർഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

സംഭവവുമായി ബന്ധപ്പെട്ട് ഭൽകി സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ വിജനമായ കാടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും തുടർന്നു കഴുത്തറത്തു കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ ബന്ദാണ് അക്രമാസക്തമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts