സംസ്ഥാന ജി.എസ്.ടി പുനഃസംഘടന; ഓഫിസുകളുടെ എണ്ണം 335 ആകും

തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ കേരളത്തിലെ ആകെ ഓഫീസുകളുടെ എണ്ണം 335 ആയി ഉയരും. നിലവിലുള്ള ജി.എസ്.ടി സർക്കിളിനും സ്പെഷ്യൽ സർക്കിൾ ഓഫീസുകൾക്കും പകരമായി 94 ടാക്സ് പെയർ സർവീസ് യൂണിറ്റുകൾ (ടി.പി.യു) സൃഷ്ടിക്കും.

ഇതോടെ നികുതിദായകരുടെ റിട്ടേൺ ഫയലിംഗ് നിരീക്ഷണവും പ്രാഥമിക പരിശോധനയും സമയബന്ധിതമായി നടത്താൻ കഴിയും. ഇതുകൂടാതെ 31 ഡിവിഷൻ ഓഫീസുകളും ഇതിനായി സജ്ജമാക്കും.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ജില്ലാ ഓഫീസുകളിൽ റവന്യൂ റിക്കവറിക്കായി റിക്കവറി ഡെപ്യൂട്ടി കമ്മീഷണർമാരെ (ഡിസി) നിയമിക്കും. ഈ ഓഫീസുകളിൽ 15 ജോയിന്‍റ് കമ്മീഷണർ (ജെസി), 19 ഡിസികൾ, 24 സ്റ്റേറ്റ് ടാക്സ് ഓഫീസർമാർ (എസ്ടിഒ), 64 എഎസ്ടിഒ എന്നിങ്ങനെയാണ് തസ്തിക നിർണയിക്കുന്നത്. ഡിവിഷൻ ഓഫീസുകളിൽ 31 ഡി.സിമാരും 62 എസ്.ടി.ഒമാരും ഉണ്ടാകും. പരിഷ്കരണത്തിന് മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയതോടെയാണ് വകുപ്പ് പുനഃസംഘടനയ്ക്ക് രൂപരേഖയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts