ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഇനി ഹൊസ്പേട്ടയിൽ

ബെംഗളൂരു: ഇത് രാജ്യസ്‌നേഹത്തിന്റെ ഉന്നതി. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരം അനാച്ഛാദനവും ദേശീയ പതാക ഉയർത്തലും ഈ സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ജില്ലയായ വിജയനഗരയുടെ ആസ്ഥാനമായ ഹൊസപേട്ടയിൽ നടക്കും. കൊടിമരത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്, ഒടുവിൽ ഇത് തയ്യാറാകുമ്പോൾ 123 മീറ്റർ ഉയരം വരും. 110 മീറ്റർ ഉയരമുള്ള ബെലഗാവിയിലെ കോട്ടെ കേരെയിലാണ് രാജ്യത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടിമരം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക എംഎൽഎയും ടൂറിസം മന്ത്രിയുമായ ആനന്ദ് സിങ്ങിന്റെ ആശയമാണ് ഹൊസപേട്ട കൊടിമരം പദ്ധതി.

  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍

പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ കൊടിമരം സ്ഥാപിക്കുന്ന ജോലികൾ സ്വകാര്യ സ്പോൺസർമാർ ഏറ്റെടുത്തപ്പോൾ ജില്ലാ ടൂറിസം വകുപ്പ് പദ്ധതിക്കായി ആറ് കോടി രൂപ അനുവദിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു കമ്പനി 120×80 അടി വലിപ്പമുള്ള ത്രിവർണ്ണ പതാക ഉയർത്തുന്ന കൊടിമരം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ഹംപി, തുംഗഭദ്ര റിസർവോയർ എന്നിവയ്ക്ക് പുറമെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരിക്കും പുതിയ കൊടിമരം. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇതിനകം തന്നെ ജില്ല സ്വീകരിക്കുന്നുണ്ട്. ഹൊസപേട്ടയിലും പരിസരത്തും എവിടെ നിന്നു നോക്കിയാലും കൊടിമരം കാണാം എന്ന് കൊടിമര നിർമാണ സമിതി അംഗം പറഞ്ഞു. ഓഗസ്റ്റ് 15 ന് ആനന്ദ് സിംഗ് കൊടിമരം ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

എന്നാൽ കൊപ്പൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനാൽ കൊപ്പൽ സ്റ്റേഡിയത്തിൽ അദ്ദേഹം പതാക ഉയർത്തും. വിജയനഗര ജില്ലയുടെ ചുമതലയുള്ള മന്ത്രി ശശികല ജോലെ ഹൊസപേട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കും. പദ്ധതി ആലോചനയിൽ നിർണായകമായതിനാൽ ബഹുമതികൾ ചെയ്യാൻ സിംഗിനെ അനുവദിക്കണമോയെന്ന് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts

Click Here to Follow Us