കനത്ത മഴ: ട്രാക്ടറുകളിൽ സ്‌കൂളിലെത്തി നഗരത്തിലെ കുട്ടികൾ

ബെംഗളൂരു: കനത്ത മഴ ബെംഗളൂരുവിൽ വീണ്ടും വെള്ളത്തിനടിയിലായതോടെ, മോശം റോഡുകളെക്കുറിച്ചും മോശം ഡ്രെയിനേജിനെക്കുറിച്ചുമുള്ള ആശങ്കകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വർന്നിരുന്നു. ഇത്തവണ സ്‌കൂൾകുട്ടികളെ കുറിച്ച് രക്ഷിതാക്കളും പൗരസംഘങ്ങളും തങ്ങളുടെ സങ്കടങ്ങൾ പറയുന്നുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പാണത്തൂരിലെ റെയിൽവേ അണ്ടർബ്രിഡ്ജിലും ഗുഞ്ചൂർ-വർത്തൂർ റോഡിലും മറ്റ് നിരവധി പ്രദേശങ്ങളിലും സ്കൂൾ ബസുകൾ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ടുകളുണ്ട്.

സർജാപൂർ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് വീണ്ടും വെള്ളത്തിനടിയിലായി അതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിലെത്താൻ ട്രാക്ടർ ഉപയോഗിക്കേണ്ടിവന്നു. ട്രാക്ടറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ പ്രക്ഷോഭകാരികൾ വ്യാഴാഴ്ച തിരക്കേറിയ സർജാപൂർ റോഡ് ഉപരോധിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ഇത് ബെംഗളൂരുവിൽ സംഭവിക്കരുതായിരുന്നു പക്ഷേ ടെക് ഇടനാഴിയിലെ സർജാപൂർ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ടിന് ശേഷം മഴയെ തുടർന്ന് വെള്ളം കയറിയ കുട്ടികളെ ട്രാക്ടറിൽ സ്കൂളിലേക്ക് അയയ്ക്കേണ്ടി വന്നു എന്നും ഏതൊരു ദയനീയമായ അവസ്ഥ, താനെയാണെന്നും ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. ഓരോ തവണയും മഴ പെയ്താൽ മൂന്നടി വരെ വെള്ളം കെട്ടിക്കിടന്ന് അകത്ത് പൂട്ടിയിരിക്കുകയാണ് പതിവെന്നും ലേഔട്ടിലെ താമസക്കാരിയായ വിജയലക്ഷ്മി എസ് പറഞ്ഞു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

അടിയന്തിര ആവശ്യങ്ങൾക്കായി താമസക്കാർ അവരുടെ പരിസരത്ത് ഒരു ട്രാക്ടർ സ്ഥാപിച്ചിട്ടുണ്ട്, അതേസമയം തറനിരപ്പിൽ താമസിക്കുന്നവർ മറ്റ് നിലകളിലേക്കോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കോ മാറുന്നതാണ് പതിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
[masterslider id="10"]

Related posts