തുടർച്ചയായി പെയ്യുന്ന മഴയ്‌ക്കിടയിൽ ജലജന്യ രോഗങ്ങൾ തടയാൻ പദ്ധതി ആവിഷ്‌കരിച്ച് കർണാടക സർക്കാർ

ബെംഗളൂരു : തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായ സാഹചര്യത്തിൽ, വെക്റ്റർ, ജലജന്യ രോഗങ്ങൾ പടരുന്നത് തടയാൻ കർണാടക ആരോഗ്യ വകുപ്പ് ഒരു കർമ്മ പദ്ധതിയുമായി രംഗത്തെത്തി.

കനത്ത മഴയെത്തുടർന്ന് മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജാപ്പനീസ് എൻസെഫലൈറ്റിസ്, ലിംഫറ്റിക് ഫൈലേറിയ കേസുകൾ എന്നിവ വർധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.

  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!

കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ കെ കഴിഞ്ഞയാഴ്ച മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമായി ഒരു യോഗം നടത്തിയിരുന്നുവെന്നും ജില്ലാ ഭരണകൂടത്തിൽ നിന്ന് പതിവായി അപ്‌ഡേറ്റുകൾ തേടിയിരുന്നുവെന്നും വകുപ്പ് അറിയിച്ചു.

കൂടാതെ സ്ഥിതിഗതികൾ എത്രയും വേഗം നേരിടാൻ മുന്നൊരുക്കങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് ആരോഗ്യ വകുപ്പ്നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us