പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

ബെംഗളൂരു: തുമക്കൂരു റോഡിലെ (NH-4) യാത്രക്കാർക്ക് വരും ദിവസങ്ങളിൽ കടുത്ത യാത്രാക്ലേശം നേരിടേണ്ടി വരും. അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള ഭാരപരിശോധനയുടെ (Load Testing) ഭാഗമായി ശ്രീ ശിവകുമാർ സ്വാമിജി ഫ്ലൈഓവർ (പീന്യ ഫ്ലൈഓവർ) ഏപ്രിൽ 13 മുതൽ 17 വരെ പൂർണ്ണമായും അടച്ചിടും. ദേശീയപാതാ അതോറിറ്റിയുടെ (NHAI) നിർദ്ദേശപ്രകാരം തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ വെള്ളിയാഴ്ച പകൽ 11 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 102 മണിക്കൂറോളം ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും. ഏപ്രിൽ 13, പുലർച്ചെ 5 മണി മുതൽ ഏപ്രിൽ 17,…

Read More

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ,…

Read More

മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

ബെംഗളൂരു : വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കിടക്കയിൽ മരിച്ച ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം മരണം പോലുമറിയാതെ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ കഴിഞ്ഞത് പത്ത് ദിവസം. മുഡിഗെരെ താലൂക്കിലെ കൊട്ടിഗെഹരയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ഈ വിചിത്ര സംഭവം അരങ്ങേറിയത്. കൊട്ടിഗെഹര സ്വദേശി സിറിൽ മോണിസ് (77) ആണ് മരിച്ചത്. അച്ഛൻ ഉറങ്ങുകയാണെന്ന് അമ്മ; മകനും അറിഞ്ഞില്ല സിറിൽ മോണിസിൻ്റെ മകൻ ബെംഗളൂരുവിലും മകൾ ദുബായിലുമാണ് ജോലി ചെയ്യുന്നത്. മകൻ ദിവസവും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമ്പോഴെല്ലാം “അച്ഛൻ സുഖമായിരിക്കുന്നു, ഉറങ്ങുകയാണ്” എന്നായിരുന്നു മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മറുപടി. രണ്ടാഴ്ച മുമ്പ്…

Read More

ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

ബെംഗളൂരു: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധപ്രതിസന്ധിയും മൂലം രാജ്യത്ത് ഗ്യാസ് ക്ഷാമം വർദ്ധിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ഐടി നഗരമായ ബെംഗളൂരുവിലും എൽപിജി വിതരണം താറുമാറായി. നഗരത്തിന്റെ ജീവരക്തമായ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ഇതുമൂലം കടുത്ത ദുരിതത്തിലായിരിക്കുന്നത്. ഇന്ധനം നിറയ്ക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നതും, അത്രയും കാത്തുനിന്നാലും ഗ്യാസ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതും ഡ്രൈവർമാരെ വലയ്ക്കുകയാണ്. ഇലക്ട്രിക് വിപ്ലവത്തിലേക്ക് ഓട്ടോ ഡ്രൈവർമാർ ഗ്യാസ് ക്ഷാമവും വിതരണത്തിലെ അനിശ്ചിതത്വവും കാരണം നഗരത്തിലെ ഭൂരിഭാഗം ഡ്രൈവർമാരും ഇപ്പോൾ ഇലക്ട്രിക് ഓട്ടോകളിലേക്ക് (EV) മാറുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ബനശങ്കരിയിലെ ഇലക്ട്രിക്…

Read More

പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു

ലൈംഗികാതിക്രമ കേസിൽ നിയമനടപടി നേരിടുന്ന സംവിധായകൻ രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജോയ് മാത്യു രംഗത്ത്. രഞ്ജിത്ത് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പോലും സുഹൃത്ത് എന്ന നിലയിൽ താൻ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിത്ത് എന്റെ അടുത്ത കൂട്ടുകാരനാണ്. കേസിൽ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയത്തിന് ഉപരി സൗഹൃദത്തിന് വിലകൽപ്പിക്കുന്നു. കൂടെയുള്ളവരെ ചതിക്കാൻ മടി കാട്ടാത്തവരാണ് സിപിഎം. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മുഖം രക്ഷിക്കാനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെ’ന്നും അദ്ദേഹം പറഞ്ഞു.

Read More

കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

ഉജ്ജയിന്‍: കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം. വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തിൽ വീണത്.

Read More

മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

ബെം​ഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലെ മാണിക്യധാരയിൽ വെച്ച് കാണാതായ മലയാളി പെൺകുട്ടിയെ 2000 അടി താഴ്ചയുള്ള മലയിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ശ്രീനന്ദ (14) ആണ് മരിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇന്ന് (ഏപ്രിൽ 10) മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 7-നാണ് ശ്രീനന്ദ കുടുംബത്തോടൊപ്പം ചിക്കമഗളൂരു സന്ദർശിക്കാനെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്. മാണിക്യധാരയിലെ പടികൾ ഇറങ്ങുന്നതിനിടെ കുടുംബാംഗങ്ങൾക്ക് പിന്നിലായി നടന്നിരുന്ന ശ്രീനന്ദയെ ഒരു നിമിഷം കൊണ്ട് കാണാതാവുകയായിരുന്നു. കുടുംബവും നാട്ടുകാരും നടത്തിയ പ്രാഥമിക തിരച്ചിൽ പരാജയപ്പെട്ടതിനെത്തുടർന്ന്…

Read More

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡന്റിന്റെയും സാന്നിധ്യം കരുത്തായി എന്ന്…

Read More

‘വരുണ’ ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ‘വരുണ’ ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴയും നാശനഷ്ടങ്ങളും. തലസ്ഥാന നഗരമായ ബെംഗളൂരുവിൽ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും ജനജീവിതം സ്തംഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവിൽ സ്തംഭനാവസ്ഥ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ മജസ്റ്റിക്, രാജാജിനഗർ, വസന്തനഗർ, കലാസിപാളയ, ടൗൺ ഹാൾ, വിജയനഗർ എന്നിവിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. മഴയെത്തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായതോടെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ ദീർഘനേരം നിരത്തുകളിൽ കുടുങ്ങിക്കിടന്നു. നഗരത്തിൽ പരമാവധി 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23…

Read More

സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍ സോഹന്‍ സീനുലാല്‍. സാബു എം ജേക്കബ് ജീവിക്കുന്നത് ബി സി നാലാം നൂറ്റാണ്ടിലെ ബിഹാറിലായിരുന്നുവെന്ന് സോഹന്‍ പരിഹസിച്ചു. ആ കാലത്തായിരുന്നെങ്കില്‍ ഒരു പക്ഷേ സാബുവിന്റെ തന്ത്രങ്ങള്‍ ഏല്‍ക്കുമായിരുന്നുവെന്ന് സോഹന്‍ പറഞ്ഞു. എന്നാല്‍ ഇത് 21ാം നൂറ്റാണ്ടിലെ കേരളമാണെന്നും വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് സാബു ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read More
Click Here to Follow Us