ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ‘വരുണ’ ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴയും നാശനഷ്ടങ്ങളും. തലസ്ഥാന നഗരമായ ബെംഗളൂരുവിൽ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും ജനജീവിതം സ്തംഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ബെംഗളൂരുവിൽ സ്തംഭനാവസ്ഥ
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ മജസ്റ്റിക്, രാജാജിനഗർ, വസന്തനഗർ, കലാസിപാളയ, ടൗൺ ഹാൾ, വിജയനഗർ എന്നിവിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി.
മഴയെത്തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായതോടെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ ദീർഘനേരം നിരത്തുകളിൽ കുടുങ്ങിക്കിടന്നു.
നഗരത്തിൽ പരമാവധി 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വൈകുന്നേരങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മണിക്കൂറിൽ 6-13 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നും അധികൃതർ അറിയിച്ചു.
തീരദേശത്ത് ജാഗ്രത; യെല്ലോ അലേർട്ട്
ബെംഗളൂരുവിൽ മഴ പെയ്യുമ്പോഴും തീരദേശ കർണാടകയിൽ സ്ഥിതി വ്യത്യസ്തമാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ ചൂടും ഈർപ്പവും വർദ്ധിക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഏപ്രിൽ 10 മുതൽ 12 വരെ ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് (IMD) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ വരണ്ടതാണെങ്കിലും ഉയർന്ന താപനില ജനങ്ങളെ ബാധിച്ചേക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]