ബെംഗളൂരു: പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലുള്ള തന്ത്രപ്രധാനമായ സ്ഥലത്ത് രാത്രിയിൽ ഒരു പെട്ടിക്കട ഉയർന്നുവന്നത് പൊതുസമൂഹത്തിൽ രൂക്ഷമായ ചർച്ചയ്ക്ക് കാരണമായി.
ശനിയാഴ്ച വൈകുന്നേരം മുതൽ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്ത് നന്നായി സജ്ജീകരിച്ച ഒരു ഇരുമ്പ് പെട്ടി കട ഞായറാഴ്ച രാവിലെ കച്ചവടം നടത്തുന്നതിന് യോഗ്യമായ തരത്തിൽ തയ്യാറായി നിൽക്കുകയായരുന്നു.
ബസ് സ്റ്റാൻഡിലേക്ക് വരുന്ന യാത്രക്കാരും കാൽനടയാത്രക്കാരും ഇത് കണ്ട് അത്ഭുതപ്പെട്ടു. യാതൊരു അറിയിപ്പോ നിയമപരമായ അനുമതിയോ ഇല്ലാതെ പൊതു സ്വത്ത് ഉപയോഗിച്ച് രാത്രിയിൽ കട നിർമ്മിച്ചത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബസ് സ്റ്റാൻഡിന് മുന്നിൽ എപ്പോഴും തിരക്കാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കാൽനടയാത്രക്കാർക്കും സ്ഥലക്കുറവ് ഇതിനകം തന്നെ അനുഭവപ്പെടുന്നുണ്ട്, ഇപ്പോൾ ഈ കട ഫുട്പാത്ത് കയ്യേറിയാണ് സ്ഥാപിച്ചിട്ടുളളത്.. ഇതുമൂലം യാത്രക്കാർക്ക് പ്രധാന റോഡിലൂടെ നടക്കേണ്ടിവരുന്നു, ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമായി.
ടൗണിന്റെ പ്രധാന കേന്ദ്രത്തിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, നഗരസഭയുടെയോ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധക്കുറവ് പൊതുജനങ്ങളുടെ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
വാരാന്ത്യ അവധി ദിനങ്ങൾ ഉപയോഗിച്ചാണ് ഈ കട നിശബ്ദമായി സ്ഥാപിച്ചിരിക്കുന്നത്. അധികൃതരുടെ മൗനാനുവാദമില്ലാതെ ഇത് സാധ്യമാണോ എന്ന് നാട്ടുകാർ ചോദ്യം ചെയ്യുന്നു. തലപൊക്കിയിരിക്കുന്ന ഈ അനധികൃത കട ഉടൻ പൊളിച്ചുമാറ്റുകയും പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരം അനുവദിക്കുകയും വേണം. നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ടൗണിലുടനീളം ഇത്തരം അനധികൃത കൈയേറ്റങ്ങൾ വർദ്ധിക്കുമെന്നാണ് പൗരന്മാരുടെ ആശങ്ക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]