ബെംഗളുരു: ബെള്ളാരി കലാപത്തില്‍ വെടിയേറ്റു മരിച്ച കോണ്‍കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജശേഖറിന്റെ മൃതദേഹം രണ്ടാം തവണയും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്ന കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ ആരോപണം ആഭ്യന്തര മന്ത്രി ജി .പരമേശ്വര തള്ളി.
കേസ് സിബി ഐക്കു കൈമാറണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും ബിജെപി എം എല്‍എയുമായ ജനാര്‍ദന റെഡ്ഡിയുടെ വീടിനടുത്തു വാത്മീകി ജയന്തി ബാനര്‍ കെട്ടിയതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായത്.
വെടിയേറ്റു മരിച്ച രാജശേഖര്‍ ബെള്ളാരി കോണ്‍ഗ്രസ് എം എല്‍എ നാരാ ഭാരത് റെഡിയുടെ അനുയായിയാണ്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും 2 സ്വകാര്യ ഗണ്‍മാന്മാരും ഉള്‍പ്പെടെ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
