ബെംഗളൂരു: ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവിലുളള നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് മാസത്തിലൊരിക്കല്‍ വീട്ടില്‍ നിന്ന് പുതിയ വസ്ത്രങ്ങളും കിടക്ക വിരിയും സ്വീകരിക്കാന്‍ സെഷന്‍സ് കോടതി അനുമതി നല്‍കി.
നാളെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലെ എല്ലാ പ്രതികളും നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്വാറന്‍ീന്‍ സെല്ലില്‍ നിന്ന് മാറ്റണമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് ദര്‍ശന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
അതേസമയം ക്വാറന്റീന്‍ സെല്ലില്‍ നിന്ന് മാറ്റാന്‍ കോടതി അനുവദിച്ചില്ല. ജയില്‍ അധികൃതര്‍ തനിക്ക് കീറിയ കിടക്ക വിരികളാണ് നല്‍കിയതെന്ന് ദര്‍ശന്‍ ആരോപിച്ചു.
2024 ജൂണ്‍ 9നാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ ബെംഗളൂരു സുമനഹളളിയിലെ മഴവെളളകനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.