ബെംഗളൂരു : കടയിൽ നിന്ന് സാരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെ നടുറോഡിൽ വെച്ച് ക്രൂരമായി ചവിട്ടി. തുണിക്കട ഉടമയെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസ് ഗൗരവമായി എടുത്ത് കമ്മീഷണർ സീമന്ത് കുമാർ സിംഗ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരുന്നു. തുണിക്കട ഉടമ ഉമേദ് റാമിനെയും മഹേന്ദ്ര ശർമ്മ എന്ന മറ്റൊരാളെയും സിറ്റി മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ അവന്യൂ റോഡിലുള്ള ഒരു വസ്ത്രശാലയുടെ ഉടമയ്‌ക്കെതിരെയെയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുജനങ്ങളുടെ പ്രതിഷേധം വർദ്ധിച്ചു, പോലീസ് ഉടനടി നടപടി സ്വീകരിച്ചു.
അവന്യൂ റോഡിലെ ഒരു തുണിക്കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ സ്ത്രീയെ സാരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് കടയിൽ നിന്ന് വലിച്ചിഴച്ച് ആക്രമിച്ച് സ്വകാര്യ ഭാഗങ്ങളിൽ അടക്കം ചെരിപ്പുകൊണ്ട് ചവിട്ടുകയായിരുന്നു. ഉമദ് റാമും മഹേന്ദ്ര ശർമ്മയും സ്ട്രീയുടെ മകന്റെ മുന്നിൽ വെച്ച് മോശമായി പെരുമാറി. ആരോ സംഭവം ചിത്രീകരിച്ച് അവന്യൂ റോഡിലെ ഒരു കൂട്ടം വ്യാപാരികളിൽ വീഡിയോ പങ്കിട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുജനങ്ങൾ ശക്തമായി അപലപിക്കുകയും പോലീസ് നടപടിയെടുക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. പ്രതി ആദ്യം സ്ത്രീക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, വീഡിയോ വൈറലായതോടെയാണ് പ്രശ്നം രൂക്ഷമായത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]