ബെംഗളൂരു : ജില്ലയിലെ സവദത്തിയിലെ ഒരു സർക്കാർ സ്കൂളിന്റെ കുടിവെള്ള ടാങ്കിൽ വിഷം കലർത്തിയ കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മുസ്ലീം സമുദായത്തിലെ പ്രധാന അധ്യാപകനെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുന്നതിനായാണ് ഈ പ്രവൃത്തി ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഹീനമായ പ്രവൃത്തി ചെയ്ത കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഈ സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
15 ദിവസം മുമ്പ് നടന്ന ഈ സംഭവത്തിൽ നിരവധി കുട്ടികൾ രോഗബാധിതരായി, പക്ഷേ ഭാഗ്യവശാൽ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]