ബെംഗളൂരു : അങ്കണവാടിയിൽ കുട്ടികളെ പൂട്ടിയിട്ട് ജോലിക്ക് പോയാതായി റിപ്പോർട്ട്. ഗുരുമത്ക്കൽ താലൂക്കിലെ ബുദൂർ ഗ്രാമത്തിലാണ് സംഭവം. അംഗണവാടിയിലെ ഹെഡ് അസിസ്റ്റന്റ് പ്രതിമാസ യോഗത്തിനായി മറ്റൊരു ഗ്രാമത്തിലേക്ക് പോയിരുന്നു.
അങ്കണവാടിയിലെ ഹെഡ് അസിസ്റ്റന്റ് പോകുമ്പോൾ, ആയയായ സാവിത്രമ്മ കുട്ടികളെ അങ്കണവാടിയിൽ പൂട്ടിയിട്ട് കൃഷി പണിക്ക് പോയെന്നാണ് ആരോപണം.
ഇതോടെ ഒറ്റയ്ക്കായ കുട്ടികൾ കരയാൻ തുടങ്ങി. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ അങ്കണവാടിയിലെ ഹെഡ് അസിസ്റ്റന്റിനെ അറിയിച്ചു.
സംഭവം പുറത്തറിഞ്ഞയുടനെ അങ്കണവാടിയിലെത്തിയ ഹെഡ് അസിസ്റ്റന്റ് വാതിൽ തുറന്നു. കുട്ടികളെ പൂട്ടിയിട്ട ആയ സാവിത്രമ്മയ്‌ക്കെതിരെ ഗ്രാമവാസികൾ രോഷം പ്രകടിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]