ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ മൂന്ന് കടുവകൾ ചത്തു

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ മാലെ മഹാദേശ്വര വനമേഖലയിൽ അഞ്ച് കടുവകൾ മരിച്ച സംഭവം ഉണ്ടാക്കിയ വിവാദം ഇപ്പോഴും തുടരുന്നതിനിടെ, ബന്നേർഘട്ട ബയോളജിക്കൽ പാർക്കിൽ മറ്റൊരു കടുവയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും ചത്തതായി അധികൃതർ സ്ഥിരീകരിച്ചു.

ബന്നേർഘട്ട ബയോളജിക്കൽ പാർക്കിലെ ഹിമാദാസ് എന്ന കടുവയും അതിന്റെ രണ്ട് കുഞ്ഞുങ്ങളുമാണ് ചത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. ജൂലൈ 7 ന് വിഷാംശം അടങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഹിമാദാസ് എന്ന കടുവ രോഗബാധിതയായിരുന്നു. അമ്മയുടെ പാൽ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളും ചത്തു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

ഈ കടുവക്കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നിരുന്നാലും, വലിയ അളവിൽ വിഷാംശം ശരീരത്തിൽ പ്രവേശിച്ചതിനാൽ, ചികിത്സ ഫലപ്രദമാകാതെ അവ മരിച്ചു.

ജൂലൈ 8 ന് ഒരു കടുവയും, ജൂലൈ 9 ന് മറ്റൊരു കുട്ടിയും, അടുത്ത ദിവസം മറ്റൊരു കുട്ടിയും മരിച്ചു. കടുവകളുടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയ വെറ്ററിനറി സംഘം മരണകാരണവും കണ്ടെത്തി.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ മറ്റ് കടുവക്കുട്ടികളെ സംരക്ഷിക്കുന്നതിനായി മൃഗശാലാ സൂക്ഷിപ്പുകാരുടെയും ഡോക്ടർമാരുടെയും ഒരു സംഘം നിലവിൽ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts