ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ മൂന്ന് കടുവകൾ ചത്തു

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ മാലെ മഹാദേശ്വര വനമേഖലയിൽ അഞ്ച് കടുവകൾ മരിച്ച സംഭവം ഉണ്ടാക്കിയ വിവാദം ഇപ്പോഴും തുടരുന്നതിനിടെ, ബന്നേർഘട്ട ബയോളജിക്കൽ പാർക്കിൽ മറ്റൊരു കടുവയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും ചത്തതായി അധികൃതർ സ്ഥിരീകരിച്ചു.

ബന്നേർഘട്ട ബയോളജിക്കൽ പാർക്കിലെ ഹിമാദാസ് എന്ന കടുവയും അതിന്റെ രണ്ട് കുഞ്ഞുങ്ങളുമാണ് ചത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. ജൂലൈ 7 ന് വിഷാംശം അടങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഹിമാദാസ് എന്ന കടുവ രോഗബാധിതയായിരുന്നു. അമ്മയുടെ പാൽ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളും ചത്തു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ഈ കടുവക്കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നിരുന്നാലും, വലിയ അളവിൽ വിഷാംശം ശരീരത്തിൽ പ്രവേശിച്ചതിനാൽ, ചികിത്സ ഫലപ്രദമാകാതെ അവ മരിച്ചു.

ജൂലൈ 8 ന് ഒരു കടുവയും, ജൂലൈ 9 ന് മറ്റൊരു കുട്ടിയും, അടുത്ത ദിവസം മറ്റൊരു കുട്ടിയും മരിച്ചു. കടുവകളുടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയ വെറ്ററിനറി സംഘം മരണകാരണവും കണ്ടെത്തി.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ മറ്റ് കടുവക്കുട്ടികളെ സംരക്ഷിക്കുന്നതിനായി മൃഗശാലാ സൂക്ഷിപ്പുകാരുടെയും ഡോക്ടർമാരുടെയും ഒരു സംഘം നിലവിൽ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts