ബെംഗളൂരു : ചിക്കമഗളൂരു കൊപ്പയിലെ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ ഞായറാഴ്ച രാവിലെ 15 വയസ്സുള്ള വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കൊപ്പ താലൂക്കിലെ ബോംബ്ലാപുര സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ്, സ്കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞവർഷം ഇതേ ഹോസ്റ്റലിൽ ഒരുവിദ്യാർഥിനി ജീവനൊടുക്കിയിരുന്നു.
മുൻ മന്ത്രി ഡി.എൻ. ജീവരാജ് ആശുപത്രിയിലെത്തി കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇത്തരംസംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സ്കൂൾ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.