കോഴിവളർത്തുകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 7000 കോഴികൾ വെന്തുചത്തു

തഞ്ചാവൂർ ചേത്തുബാവാചത്രം ബർമകോളനിയിലെ കോഴിവളർത്തുകേന്ദ്രത്തിന് തീപിടിച്ച് 7000 കോഴികൾ വെന്തുചത്തു. ചേത്തുബാവാചത്രത്തെ വീരലിംഗത്തിന്റെ ഉടമസ്ഥതയിലുള്ള കോഴിവളർത്തുകേന്ദ്രത്തിലെ കോഴികളാണ് തീപ്പിടിത്തതിൽ വെന്തുചത്തത്. കോഴിവളർത്തുകേന്ദ്രത്തിന് സമീപത്തെ 50 തെങ്ങുകളും കത്തിനശിച്ചു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ചേത്തുബാവാചത്രം പോലീസ് കേസെടുത്തു. തീപിടിക്കാനുണ്ടായ കാരണങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Read More

കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള രണ്ട് തീവണ്ടികളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. എക്സ്‌പ്രസ് തീവണ്ടികളുടെ പരമ്പരാഗത റേക്കുകൾക്കുപകരം മെച്ചപ്പെട്ടസുരക്ഷയും യാത്രാസുഖവും വാഗ്ദാനംചെയ്യുന്ന ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് തീവണ്ടികളിലാണ് അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നീ വണ്ടികളിൽ അടുത്തമാസം ആദ്യവാരം എൽഎച്ച്ബി കോച്ചുകൾ യാഥാർഥ്യമാകും. ഈ രണ്ട് വണ്ടികൾക്കുപുറമേ എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്സ്‌പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് (16511)…

Read More

ലോറി ഉടമകളുടെ അനിശ്ചിതകാലസമരം മൂന്നാംദിവസത്തിലേക്ക്

ബെംഗളൂരു : ഡീസൽവില വർധനയിലും ടോൾ പ്ലാസകളിലെ അമിതനിരക്കിലും പ്രതിഷേധിച്ച് കർണാടകത്തിലെ ലോറി ഉടമകളുടെ അനിശ്ചിതകാലസമരം മൂന്നാംദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ലോറിയുടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ സമരം ശക്തമാക്കിയതായി ലോറി അസോസിയേഷൻ അറിയിച്ചു. ഇതോടെ അവശ്യവസ്തുക്കളായ പച്ചക്കറി, പഴം തുടങ്ങിയവയുടെ ചരക്കുനീക്കത്തെ ബാധിച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച അർധരാത്രിയാണ് സമരം തുടങ്ങിയത്. കേരളത്തിലേക്കുൾപ്പെടെയുള്ള ചരക്കുഗതാഗതത്തെ സമരം ബാധിച്ചു. യശ്വന്തപുര, കലാസിപാളയ മാർക്കറ്റുകളിൽ ലോറികൾ നിർത്തിയിട്ടിരിക്കുകയാണ്. അടുത്തിടെ ഡീസലിന് നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നും സംസ്ഥാനപാതയിലെ…

Read More

തീമിതി തിരുവിഴ; അഗ്നികുണ്ഡത്തിലൂടെ നടന്ന ഭക്തൻ കാലിടറി വീണ് പൊള്ളലേറ്റുമരിച്ചു

ചെന്നൈ : ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി അഗ്നികുണ്ഡത്തിലൂടെ നടന്ന ഭക്തൻ കാലിടറി വീണ് പൊള്ളലേറ്റുമരിച്ചു. തമിഴ്‌നാട്ടിൽ രാമനാഥപുരം ജില്ലയിലെ കുശവങ്കുടിയിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ വസ്തുവ്യാപാരിയായ കേശവനാ(56)ണ് മരിച്ചത്. കുശവങ്കുടിയിലെ സുബ്ബയ്യാക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് തീമിതി തിരുവിഴ എന്നറിയപ്പെടുന്ന കനലാട്ടം നടന്നത്. ക്ഷേത്രത്തിനുസമീപമൊരുക്കുന്ന അഗ്നികുണ്ഡത്തിലൂടെ ഭക്തർ നഗ്നപാദരായി നടക്കുന്നതാണ് ചടങ്ങ്. കഴിഞ്ഞയാഴ്ച നടന്ന കനലാട്ടത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. എന്നാൽ, അഗ്നികുണ്ഡത്തിന്റെ നടുവിലെത്തിയപ്പോൾ കാലിടറിയ കേശവൻ മൂക്കുകുത്തി വീഴുകയായിരുന്നു. സന്നദ്ധപ്രവർത്തകർ ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. രാമനാഥപുരം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അദ്ദേഹം കഴിഞ്ഞദിവസം മരിച്ചു. കേശവൻ…

Read More

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന് വിന്‍സി പറഞ്ഞ ആ നടന്‍ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി അലോഷ്യസ്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നല്‍കിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും…

Read More

സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ് ജെൻഡർ സ്ത്രീകളെ ഒഴിവാക്കി യു കെ സുപ്രീംകോടതി

ലണ്ടന്‍: സ്ത്രീ എന്ന വിശേഷണത്തിന് നിര്‍ണായക നിര്‍വചനവുമായി യു കെ സുപ്രീം കോടതി. ‘സ്ത്രീ’ എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും ജെന്‍ഡര്‍ ഐഡന്റിറ്റി അല്ലെന്നുമാണ് കോടതി വിധി. സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കിക്കൊണ്ടാണ് യുകെ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. 2010ലെ തുല്യതാ ആക്ട് പ്രകാരം സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ട് ലിംഗം മാത്രമേ ഉള്ളൂ എന്നതാണ് വിധിയിലെ പ്രധാന നിരീക്ഷണം. സ്ത്രീ പുരുഷന്‍ എന്നതിനെ ജീവ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വേര്‍തിരിക്കാന്‍ കഴിയൂ. ജൈവികം എന്നൊരു പ്രത്യേക…

Read More

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ; ഇന്ന് പെസഹ വ്യാഴം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കും. സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാൽ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം. വീടുകളിൽ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

Read More

രക്ഷിതാക്കളുടെ നിവേദനങ്ങൾ പരിഗണിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയേണ്ടെന്ന് സർക്കാർ

ബംഗളുരു : സംസ്ഥാനത്ത് ഇത്തവണ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് ആറുവയസ്സ് എന്ന നിയമത്തിൽനിന്ന് ഈ അധ്യയനവർഷത്തേക്ക് മാത്രം ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു.   രക്ഷിതാക്കളുടെ നിവേദനങ്ങൾ പരിഗണിച്ച്, സംസ്ഥാന വിദ്യാഭ്യാസനയ കമ്മിഷന്റെ ശുപാർശയെത്തുടർന്നാണ് സർക്കാർ തീരുമാനം. 2025-26 അധ്യയനവർഷത്തേക്ക് ഒന്നാംക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5.5 വയസ്സാണെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഒന്നാംക്ലാസിൽ ചേരാൻ കുട്ടികൾ യുകെജി അല്ലെങ്കിൽ തത്തുല്യമായ ഒരു ക്ലാസ് പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ അറിയിച്ചു. ഈ ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും അടുത്ത അധ്യയനവർഷം മുതൽ…

Read More

വനമേഖലയിൽ മരം മോഷണ ശ്രമം: പ്രതിക്ക് വിചിത്രമായ ശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു : വനമേഖലയിൽ മരം മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കാൻ ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരുവിലുള്ള ജെഎംഎഫ്‌സി കോടതി ഉത്തരവിട്ടു. കുറ്റക്കാരായ വസന്ത്, മല്ലേഷ്, മല്ലികാർജുന, സന്നപാലയ്യ എന്നിവർക്ക് 4500 രൂപ വീതം പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ നാലുപേർക്കും 35 ദിവസത്തെ സാധാരണ തടവ് ശിക്ഷ വിധിച്ചു. വനത്തിൽ നാല് പേർക്ക് 15 തൈകൾ വീതം നട്ടുപിടിപ്പിച്ച് പരിപാലിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 2016 ഏപ്രിൽ 14 ന് മുട്ടിഗരഹള്ളി വനത്തിൽ നിന്ന് നാല് പേർ തടികൾ മോഷ്ടിക്കാൻ ശ്രമിച്ചു. തടികൾ കൊണ്ടുപോകുന്നതിനിടെ…

Read More
Click Here to Follow Us