ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് റഹ്മാനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിലെത്തിയത്.
Read MoreMonth: March 2025
ഗോഡൗണിൽ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു
ബെംഗളൂരു: നഗരത്തിലെ ഉള്ളാൾ മെയിൻ റോഡിലുള്ള ഒരു ഗോഡൗണിൽ വെള്ളിയാഴ്ച രാത്രി 11:30 ഓടെ വൻ തീപിടുത്തമുണ്ടായി. സാധനങ്ങൾ സൂക്ഷിച്ചിരിക്കെയായിരുന്നു തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. മദ്യലഹരിയിൽ ഗോഡൗണിന് തീയിട്ടതാകാമെന്ന് സംശയിക്കുന്നു. ടാറ്റാ ഏസ് ഗുഡ്സ് വാഹനവും തീയിൽ കത്തിനശിച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഗോഡൗൺ അടച്ചുപൂട്ടി രാത്രി 7.30 ഓടെ ഉടമ വീട്ടിലേക്ക് പോയിരുന്നു, പിന്നീട് അക്രമികൾ തീയിട്ടതായിരിക്കാമെന്ന് കരുതുന്നത് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണച്ചു. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ വിന്യസിച്ചു, തീപിടിക്കുന്ന വസ്തുക്കളുടെ…
Read Moreസർക്കാർ കരാറുകളിൽ മുസ്‌ലിങ്ങൾക്ക് സംവരണം: മന്ത്രിസഭയുടെ അനുമതിയായി
ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു. തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസഭയിലെ കാബിനറ്റ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കെടിപിപി നിയമം അവതരിപ്പിച്ച ശേഷം ഭേദഗതി വരുത്താൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല്…
Read Moreഎ ആർ റഹ്മാൻ ആശുപത്രിയിൽ
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Read Moreഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദസഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം
ബെംഗളൂരു : ഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദസഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം. കഴിഞ്ഞയാഴ്ച ഹംപി ഉത്സവത്തിനിടെയാണ് മൂന്നു യുവാക്കൾ ചേർന്ന് അതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട് രക്ഷിക്കാൻ ചെന്ന ഓട്ടോ ഡ്രൈവറെയും അക്രമികൾ മർദിച്ചു. ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഹൊസ്‌പേട്ട് സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം, ഇസ്രയേലി യുവതി പരാതി നൽകാൻ തയ്യാറായില്ല. വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി യുവാക്കൾക്കെതിരേ നിയമനടപടിയെടുക്കുമെന്ന് ഇസ്രയേലി യുവതി പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹംപിയിലും പരിസരപ്രദേശങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കി. അടുത്തിടെ ഹംപിക്ക് സമീപം അനെഗുണ്ടിയിൽ ഇസ്രയേലി യുവതിയും…
Read Moreസംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 42.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. കലബുർഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമത്തിൽ താപനില 42.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. മാർച്ച് 15 മുതൽ 17 വരെ വടക്കൻ കർണാടകയിൽ പരമാവധി താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മാർച്ച് 18 മുതൽ 19 വരെ വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതായും ഐഎംഡി…
Read Moreവ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകർക്കുന്നു – ഇഫ്താർ മീറ്റ്
ബെംഗളൂരു : ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കപ്പെടുന്ന ഇഫ്താർ മീറ്റ് ഈ വർഷം ഖുർആൻ ഹൃദയവസന്തം എന്ന പ്രമേയത്തിൽ ശിവാജി നഗർ ഷംസ് കൺവെൻഷൻ സെൻററിൽ വച്ച് നടത്തപ്പെട്ടു. സമകാലീന സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളിൽ വീഴ്ചകൾ സൃഷ്ടിക്കുന്ന ലഹരി ഉപയോഗത്തിന്റെ വ്യാപനം, പരിപാടിയുടെ മുഖ്യ ചർച്ചാവിഷയമായി. ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങൾ ലഹരി ഉപയോഗത്തിന്റെ ദൂഷ്യപരിണാമങ്ങൾക്കു നേരെ ശക്തമായ മുന്നറിയിപ്പ് നൽകി. സമകാലിക സമൂഹത്തിൽ, പ്രത്യേകിച്ചും യുവാക്കളിൽ, വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ലഹരി ഉൽപ്പന്നങ്ങൾ…
Read Moreബെംഗളൂരുവിൽ ഷൂ റാക്കിൽ ഒളിപ്പിച്ചുവെച്ച താക്കോൽ എടുത്ത് വീട്ടിൽ മോഷണം
ബെംഗളൂരു : ബെംഗളൂരുവിൽ ഷൂ റാക്കിൽ ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്നു. ബന്ദേപാളയിലെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ജോലിക്ക് പോയപ്പോൾ താക്കോൽ ഷൂ റാക്കിലായിരുന്നു ഒളിപ്പിച്ചു വെച്ചത്. ഇതു മനസ്സിലാക്കിയ മോഷ്ടാവ് താക്കോൽ കണ്ടുപിടിച്ച് വീട് തുറക്കുകയായിരുന്നു. ഭദ്രാവതി സ്വദേശിയായ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണം ഇയാൾ ജയനഗറിലെ കടയിൽ വിറ്റിരുന്നു. വീടു പൂട്ടിപ്പോകുമ്പോൾ താക്കോൽ ഷൂ റാക്കിലോ കാർപ്പെറ്റിനടിയിലോ ചെടിച്ചട്ടിയിലോ വെക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.…
Read Moreനഗരത്തിലെ ഈ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള പ്രോപ്പർട്ടികളുടെ മൂല്യം 12 ശതമാനം വരെ ഉയരാൻ സാധ്യത; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ സർജാപുർ റോഡ്, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ദേവനഹള്ളി എന്നിവിടങ്ങളിൽ പ്രതിവർഷം 8 ശതമാനം മുതൽ 12 ശതമാനം വരെ പ്രോപ്പർട്ടി മൂല്യവർധനവ് ഉണ്ടായേക്കും. ഇതോടെ ഈ സ്ഥലങ്ങളിലെ വാടക വീടുകൾക്കും വില കൂടുമെന്ന് ബെംഗളൂരുവിലെ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡായ്) പ്രസിഡന്റ് അമർ മൈസൂരു പറഞ്ഞു. റെസിഡൻഷ്യൽ പ്രോപ്പർട്ടികളെയാണ് വില വർധനവ് പ്രധാനമായും ബാധിക്കുക. നിലവിൽ ഐടി കമ്പനികൾ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ കൂടിയാണിവ. ഇതിനോടകം ഈ പ്രദേശങ്ങളിൽ വാടക നിരക്ക് കൂടുതലാണ്.…
Read Moreക്ഷേത്ര പ്രസാദം വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള ഇ-പ്രസാദ് പദ്ധതി ആരംഭിച്ചു
ബെംഗളൂരു: ക്ഷേത്രങ്ങളിലെ വഴിപാടുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെയും വകുപ്പ് ഇ-പ്രസാദ സേവനം ആരംഭിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള 400 ക്ഷേത്രങ്ങളിൽ നിന്ന് ഈ സേവനം ലഭ്യമാകും. സംസ്ഥാനത്തെ 10 പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള ഓൺലൈൻ പ്രസാദ വിതരണത്തിനായി വകുപ്പ് തുടക്കത്തിൽ ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്, 25,000-ത്തിലധികം ഭക്തർ ഈ സേവനം പ്രയോജനപ്പെടുത്തി. ക്ഷേത്രങ്ങളിൽ നേരിട്ട് സന്ദർശിക്കാൻ കഴിയാത്ത പ്രായമായവർ, ഭിന്നശേഷിക്കാർ, ശിശുക്കളോ ഗർഭിണികളോ ഉള്ളവർ തുടങ്ങിയവർക്ക് പ്രയോജനം…
Read More