18 മാസങ്ങൾക്ക് ശേഷം മരിച്ചെന്ന് കരുതിയ സ്ത്രീ തിരിച്ചെത്തി

മരിച്ചതായി കരുതപ്പെട്ടിരുന്ന സ്ത്രീ ഒന്നര വർഷത്തിന് ശേഷം തിരിച്ചെത്തി. ലളിത ബായി എന്ന സ്ത്രീയാണ് പോലീസ് സ്റ്റേഷനിൽ എത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്.

കൊലപാതകക്കുറ്റത്തിന് നാല് പേർ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

18 മാസം മുമ്പ് കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്തിയ ഒരു സ്ത്രീ ജീവനോടെ തിരിച്ചെത്തിയതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ ആണ് സംഭവം. കൈയിലെ ടാറ്റൂവും കാലിൽ കെട്ടിയ കറുത്ത നൂലും ഉൾപ്പെടെയുള്ള ശാരീരിക അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കുടുംബം വികൃതമാക്കിയ ഒരു മൃതദേഹം തിരിച്ചറിഞ്ഞത്. ലളിതയാണ് മരിച്ചതെന്ന് ബോധ്യപ്പെട്ട കുടുംബം അന്ത്യകർമങ്ങൾ നടത്തി.

തുടർന്ന് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും കൊലപാതകക്കുറ്റത്തിന് നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു – ഇമ്രാൻ, ഷാരൂഖ്, സോനു, ഇജാസ് – അവരെ പിന്നീട് ജയിലിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us