ഹൈപ്പർലൂപ്പ് പദ്ധതി വിജയത്തിലേക്ക്; ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിൽ

മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റർ നീളത്തിലാണ് ഇവിടെ ഹൈപ്പർലൂപ്പ് പാത പരീക്ഷണാർഥം നിർമിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർലൂപ്പ് പാതയാണെന്നും 40 മീറ്റർ കൂടി കൂട്ടിച്ചേർക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചത്. പദ്ധതി വിജയകരമായതോടെ 50 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ഹൈപ്പർലൂപ്പ് പാത പണിയാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. പക്ഷേ ഇത് എവിടെ പണിയണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പുതിയ പാത വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടൽ.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് പാത മുംബൈ-പുണെ നഗരങ്ങളെ ബന്ധിപ്പിച്ചാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പാത പൂർത്തിയാകുന്നതോടെ 25 മിനിറ്റ് കൊണ്ട് മുംബൈയിൽനിന്ന് പുണെയിലെത്താം.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

മുംബൈ-പുണെയ്ക്ക് പുറമെ ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിലുണ്ട്. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗത്തിലാണ് ഹൈപ്പർലൂപ്പിലൂടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള പോഡുകൾ പായുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us