ബെംഗളൂരു: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
കര്‍ണാടകയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ കാലാവസ്ഥയില്‍ കൂടുതൽ ചൂട് അനുഭവപെടുമെന്നും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കാലങ്ങളില്‍ താപനില ഉയരുമെന്നും ഐഎംഡി അറിയിച്ചു.
തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഉച്ചക്ക് 12നും വൈകിട്ട് മൂന്നിനുമിടയില്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഇതിനിടെ വേനല്‍ ചൂടിന് ആശ്വാസമായി ബെംഗളൂരു ഉൾപ്പെടെയുള്ള ചില നഗരത്തില്‍ കഴിഞ്ഞദിവസം നേരിയ മഴ ലഭിച്ചിരുന്നു.
മണ്ഡ്യ, മൈസൂരു, ചാമരാജ് നഗര്‍, കുടക്, ഹാസന്‍, ചിക്കബെല്ലാപുര, തുമകൂരു, രാമനഗര എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്.
ഈ ജില്ലകളിൽ കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ പെയ്തെങ്കിലും, ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിലെ സാവന്ത്വാഡയിൽ ബുധനാഴ്ച സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 42.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 10 വർഷത്തിനിടെ ഉത്തര കന്നഡ ജില്ലയിലെ താപനില ഇത്രയും ഉയർന്നിട്ടില്ല. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.