കലബുരാഗിയിലെ സിമന്റ് ഫാക്ടറി തൊഴിലാളിയുടെ മൃതദേഹം റോഡിൽ വലിച്ചിഴച്ച ആറ് പേർ അറസ്റ്റിൽ.

ബംഗളുരു : സെഡാം താലൂക്കിലെ കോഡ്‌ല ഗ്രാമത്തിലെ ഒരു സിമന്റ് ഫാക്ടറിയിൽ രണ്ട് ദിവസം മുമ്പ്  ഹൃദയാഘാതവും മൂലം മരിച്ച തൊഴിലാളിയുടെ മൃതദേഹം മറ്റ് തൊഴിലാളികൾ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശിയായ ചന്ദൻ സിംഗ് (35) ആണ് സിമന്റ് ഫാക്ടറിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്.

  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ

മറ്റ് ചില തൊഴിലാളികൾ അദ്ദേഹത്തിന്റെ മൃതദേഹം ഫാക്ടറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി എന്നാണ് റിപ്പോർട്ട്.

 

സംഭവത്തെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തതായും ബിഎൻഎൻഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഹൈദർ അലി, അയാസ്, രവിശങ്കർ, ഹരീന്ദർ, രമേശ് ചന്ദ്ര, അഖിലേഷ് എന്നിവരെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്
[masterslider id="10"]

Related posts

Click Here to Follow Us