നോ ഡേറ്റിങ്ങിന് പ്ലീസ്; യുവാക്കൾക്ക് ഇഷ്ടം നായ്ക്കളോട് എന്ന് ദി കെന്നൽ ക്ലബ് പഠനങ്ങൾ

ഡേറ്റിങ്ങിന് പോകാനും പ്രണയത്തിനായി സമയം ചിലവഴിക്കാനും ഇപ്പോൾ താൽപ്പര്യമില്ല , പകരം സ്വന്തം നായകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആളുകൾ ഇഷ്ട്ടപെടുന്നതായി പുതിയ പഠനം.

നടത്തിയ ഗവേഷണത്തിലാണ് ഈ കൗതുകകരമായ പുതിയ കണ്ടെത്തൽ. വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ഈ പഠനം നടത്തിയത്.

തങ്ങളുടെ പങ്കാളിയെക്കാൾ ഇഷ്ടമാണ് പലർക്കും നായകളോട്. പ്രണയദിനത്തിൽ പോലും പലരും ആഗ്രഹിച്ചത് സ്വന്തം വളർത്തുമൃഗത്തോടൊപ്പം കൂടാനാണ്.

കെന്നൽ ക്ലബ്ബിന്റെ കണക്കനുസരിച്ച് ഏകദേശം 45 ശതമാനം നായ ഉടമകളും ഡേറ്റിംഗിന് പോകാൻ ഇഷ്ട്ടപെടുന്നില്ലെന്നും 33 ശതമാനം ആളുകളും പ്രണയത്തിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് നായകളോടുള്ള നല്ല നിമിഷങ്ങളാണെന്നും പറയുന്നു.

  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ

പങ്കാളിയെക്കാൾ നന്നായി നായകളോട് പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നുണ്ടെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു

ബേൺസ് പെറ്റ് ന്യൂട്രീഷൻ നടത്തിയ മറ്റൊരു പഠനത്തിൽ, 60 ശതമാനം അവിവാഹിതരായ യുവതികളും ഡേറ്റിങ്ങിനായി പുരുഷന്മാർക്ക് പകരം നായകളെ തിരഞ്ഞെടുക്കുന്നുവെന്നും, അതേപോലെ 41 ശതമാനം പുരുഷന്മാരും ഇതേ ആശയം പിന്തുടരുന്നതായും പറയുന്നു.

കെന്നൽ ക്ലബ്ബിന്റെ ഗവേഷണത്തിൽ നായകൾ തന്റെ ഉടമയോട് വളരെ അധികം സ്നേഹം പ്രകടിപ്പിക്കുകയും,അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ,കൂടാതെ നായകളെ ഇഷ്ട്ടപ്പെടാത്തവരുമായി അവർ ഒരു പ്രണയ ബന്ധമോ, ജീവിതമോ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഉടമകൾ ഇവയെ വിശ്വസിക്കുകയും, അവരുടെ സംരക്ഷണം ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ ഇവർ തമ്മിൽ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നതായും ഗവേഷണ ഫലത്തിൽ കാണാം.

  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്

പലപ്പോഴും ആളുകൾ ഇവയെ വാങ്ങുന്നത് ഭംഗി കണ്ടിട്ടോ ,അല്ലെങ്കിൽ പ്രത്യേക ഇനങ്ങളെ വാങ്ങാൻ ഉള്ള ആഗ്രഹം കൊണ്ടോ അല്ല പകരം അവർ നല്ല ഒരു കൂട്ടാളിയെ ആണ് ഇതിലൂടെ തിരഞ്ഞെടുക്കുന്നത് എന്നും ഗവേഷണത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
[masterslider id="10"]

Related posts

Click Here to Follow Us