വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും: നിതിൻ ഗഡ്കരി 

ന്യൂഡൽഹി:വാഹനാപകടത്തില്‍പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

അപകടത്തിന് ശേഷം പോലീസിനെ വിവരമറിയിച്ച്‌ 24 മണിക്കൂറിനുള്ളില്‍ അപകടം പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വർധിപ്പിക്കും.

  നഗരത്തിലെ ഐടി കമ്പനി ജോലി ചെയ്യുന്നത് വലിയ തലവേദന; ഈ ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ലാ; ജീവിതത്തിലെ ഏറ്റവും കയ്പേറിയ നിമിഷം; യുവാവിന്റെ പോസ്റ്റ് വൈറൽ

2025 മാർച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ അവരുടെ കുടുംബത്തിനും ഹിറ്റ് ആൻഡ് റണ്‍ കേസുകളില്‍ മരിക്കുന്നവർക്കും 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ബസുകള്‍ക്കും ട്രക്കുകള്‍ക്കും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ഡ്രൈവർമാർക്ക് ഉറക്കം വരാൻ സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കാനുള്ള ഓഡിയോ വാണിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മോശം സ്റ്റിയറിംഗ് നിയന്ത്രണം കണ്ടെത്തുമ്പോള്‍ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവ നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊടുക്കാൻ മറക്കല്ലേ; ഇന്ന് മുതൽ ദേശീയ പൾസ് പോളിയോ കാമ്പയിൻ നടക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts

Click Here to Follow Us