പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വിധിപറയാൻ ഉള്ള തിയതി കർണാടക ഹൈക്കോടതി മാറ്റിവെച്ചു

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ മുൻ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കർണാടക ഹൈക്കോടതി വിധിപറയാൻ മാറ്റി.

വീട്ടിലെ മുൻജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യമനുവദിക്കുന്നതിനുള്ള അപേക്ഷയിലും നേരത്തെ നൽകിയ മുൻകൂർജാമ്യാപേക്ഷകളിലുമാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് വാദം പൂർത്തിയാക്കിയത്.

  ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കും; വില വർദ്ധിപ്പിക്കില്ല: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ

ലൈംഗികപീഡനം ആരോപിച്ചുള്ള നാലുകേസുകളാണ് പ്രജ്ജ്വലിനെതിരേയുള്ളത്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ആരോപിക്കുന്നു.

മേയ് 31-നാണ് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us