അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി.

പ്രത്യേക അന്വേഷണസംഘം നൽകിയ ഹർജി തള്ളി ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. മേയ് 13-നാണ് രേവണ്ണയ്ക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യമനുവദിച്ചത്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

രേവണ്ണയുടെ മകനും മുൻ ജെ.ഡി.എസ്. എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

പ്രജ്ജ്വലിനെതിരേ മൊഴി നൽകുന്നത് തടയുന്നതിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതിജീവിതയുടെ മകൻ നൽകിയ പരാതിയിലാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts