ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണ ജൂലൈ എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബംഗളൂരു: മുൻ എംപിയ്‌ക്കെതിരായ ബലാത്സംഗം, ലൈംഗിക പീഡനം, അതിക്രമം എന്നീ കുറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡി അവസാനിച്ചതിനാൽ മജിസ്‌ട്രേറ്റ് ശനിയാഴ്ച പ്രജ്വൽ രേവണ്ണയെ ജൂലൈ 8 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കൂടുതൽ കസ്റ്റഡി നീട്ടാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ മജിസ്‌ട്രേറ്റ് പ്രജ്വലിനെ (33) ജയിലിലേക്ക് അയച്ചതായും കേസുമായി പരിചയമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് മുൻ എംപിയെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

അതേസമയം, മുൻ എംപിക്ക് സുഖമില്ലെന്നും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകണമെന്നും പ്രജ്വലിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജയിൽ അധികൃതർക്ക് അപേക്ഷ സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് അഭിഭാഷകനോട് പറഞ്ഞു.

പ്രജ്വലിൽ നിന്ന് കണ്ടെടുത്ത ഉപകരണങ്ങളിൽ നിന്ന് ഡിജിറ്റൽ ഡാറ്റയും തെളിവായി കോൾ ഡീറ്റെയിൽ റെക്കോർഡുകളും (സിഡിആർ) അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രധാന തെളിവുകൾ എന്താണെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ചുവെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.”.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
[masterslider id="10"]

Related posts