ബിജെപിയുടെ വിജയത്തിന് പിന്നാലെ വിരൽ അറുത്ത് മാറ്റി യുവാവ് 

റായ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റി യുവാവ്.

ദുർഗേഷ് പാണ്ഡേ്യയെന്ന 30കാരനാണ് വിരലറുത്ത് മാറ്റിയത്.

ഛത്തീസ്ഗഢിലെ ബരാംപൂരിലാണ് സംഭവം. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് കണ്ട് ഇയാള്‍ അടുത്തുള്ള കാളിക്ഷേത്രത്തിലെത്തി ബി.ജെ.പിക്ക് വേണ്ടി പ്രാർഥിച്ചു.

വോട്ടെണ്ണലിനൊടുവില്‍ ബി.ജെ.പി ജയിച്ചതോടെ കാളി ക്ഷേത്രത്തിലെത്തി ഇയാള്‍ വിരല്‍മുറിക്കുകയായിരുന്നു.

വിരല്‍ മുറച്ചിതിന് പിന്നാലെയുണ്ടായ രക്തസ്രാവം തുണി ഉപയോഗിച്ച്‌ തടയാൻ ഇയാള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പിന്നീട് അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇയാളെ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

ഡോക്ടർമാർ ഉടൻ തന്നെ മുറിച്ച്‌ മാറ്റിയ കൈവിരല്‍ തുന്നിച്ചേർക്കാനായി ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല.

യുവാവ് ഇപ്പോള്‍ അപകടനിലതരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകർ സന്തോഷിക്കുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തി.

തുടർന്ന് തന്റെ വിശ്വാസപ്രകാരം കാളിക്ഷേത്രത്തിലെത്തി പ്രാർഥിക്കുകയായിരുന്നു.

  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

ബി.ജെ.പി വിജയം നേടിയതോടെ കാളിക്ക് താൻ വിരല്‍ സമർപ്പിക്കുകയായിരുന്നു.

മോദി 400ലേറെ സീറ്റുകളില്‍ വിജയിച്ചിരുന്നുവെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമായേനെയെന്നും പാണ്ഡേ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us