ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തു പൊങ്ങുന്നത് കൂടുന്നു; ആറുവർഷത്തിനിടെ 61 സംഭവങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്ന സംഭവങ്ങൾ കൂടുന്നു. കഴിഞ്ഞ ആറുവർഷത്തിനിടെ വിവിധ തടാകങ്ങളിലായി 61 തവണയാണ് മീനുകൾ ചത്തുപൊങ്ങിയത്.

മലിനജലമാണ് ഇവ ചാകുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്. മലിനജല ശുദ്ധീകരണപ്ലാന്റുകളുള്ള ഭട്ടറഹള്ളി, മുന്നെകൊല്ലല, ചെലെക്കെരെ, ഇബ്ലൂർ തടാകങ്ങളിലും മീനുകൾ ചത്തുപൊങ്ങിയിട്ടുണ്ടെന്ന് ‘ആക്‌ഷൻ എയ്ഡ് അസോസിയേഷൻ’ നടത്തിയ പഠനത്തിൽ പറയുന്നു.

  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

കൊത്തന്നൂർ തടാകത്തിലാണ് കൂടുതൽതവണ (ആറ്) മീനുകൾ ചത്തത്. ഹരലൂൽ തടാകത്തിൽ അഞ്ചുതവണയും മഡിവാള, ഭട്ടറഹള്ളി, കുന്ദലഹള്ളി തടാകങ്ങളിൽ മൂന്നുതവണ വീതവും മീനുകൾ ചത്തുപൊങ്ങി.

നഗരത്തിലെ അൾസൂർ, ബെലന്ദൂർ തുടങ്ങിയ തടാകങ്ങളിലും ചത്തുപൊങ്ങാറുണ്ട്. 2023-ൽമാത്രം നഗരത്തിലെ 15 തടാകങ്ങളിലായി 20 തവണയാണ് മീനുകൾ ചത്തുപൊങ്ങിയത്.

ഈ തടാകങ്ങളിലെ വെള്ളത്തിന്റെ നിലവാരം വളരെ മോശമാണെന്ന് കണ്ടെത്തി.

സമീപത്തെ വ്യവസായസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തടാകങ്ങളെ മലിനമാക്കുന്നുണ്ട്.

ചില തടാകങ്ങളിൽ ബയോ കെമിക്കൽ ഓക്സിജൻ, കെമിക്കൽ ഓക്സിജൻ തുടങ്ങിയവയുടെ അളവ് അമിതമാണെന്നും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
[masterslider id="10"]

Related posts