ബെംഗളൂരു ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത റെയ്ഡ്; കോടികളുടെ കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ടുകെട്ടി

ബെംഗളൂരു: കർണാടക ലോകായുക്തയുടെ നേതൃത്വത്തിൽ അഴിമതിക്കാരായ 13 സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫീസ് വീടുകൾ എന്നിങ്ങനെ 63 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.

റെയ്‌ഡിൽ കോടിക്കണക്കിന് രൂപ കണ്ടെടുത്തു. പണവും വൻതുക സ്വർണാഭരണങ്ങളും അതിനപ്പുറമുള്ള സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിലും ബിദറിലെ രണ്ട് സ്ഥലങ്ങളിലും കലബുറഗി, ബല്ലാരി, കൊപ്പൽ, ചിക്കബെല്ലാപുര, മൈസൂരു, കോലാർ, ധാർവാഡ് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലും 200-ലധികം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

ജക്കൂരിലെ അമൃത് ഹള്ളിയിലുള്ള ബെസ്‌കോം എക്‌സിക്യൂട്ടീവ് എൻജിനീയർ ചന്നകേശവയുടെ വീട്ടിൽ നിന്ന് 6 ലക്ഷം രൂപയും മൂന്ന് കിലോ സ്വർണവും 28 കിലോ വെള്ളിയും 25 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങളും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന പുരാവസ്തുക്കളും ലോകായുക്ത അധികൃതർ പിടിച്ചെടുത്തു.

പിടിച്ചെടുത്ത എല്ലാ സ്വത്തുക്കളും 1.5 കോടി രൂപ വിലമതിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചെന്നകേശവയുടെ ഭാര്യാസഹോദരൻ തരുണിന്റെ വീട്ടിൽ നിന്ന് 92.95 ലക്ഷം രൂപയും 55 ഗ്രാം സ്വർണവും പിടികൂടി.

  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി

ബെസ്‌കോം എക്‌സിക്യുട്ടീവ് എഞ്ചിനീയർ സുധാകർ റെഡ്ഡിയുടെ വീടുകളിലും റെയ്ഡ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ 63 ഓഫീസ് വീടുകളിൽ ആണ് ലോകായുക്ത ഉദ്യോഗസ്ഥരുടെ സംഘം ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
[masterslider id="10"]

Related posts

Click Here to Follow Us