വീടിന് മുന്നിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം

ബെംഗളൂരു : കുടകിൽ വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. ഇത്രയും നാളും കാപ്പി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം വീടിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.

ജില്ലയിലെ വിരാജ്പേട്ട താലൂക്കിലെ ബെട്ടോള്ളി വില്ലേജിലെ ഡിഎച്ച്എസ് മിൽ വളപ്പിൽ എത്തിയ കാട്ടാന ഒരു വീടിനു മുന്നിൽ വച്ചിരുന്ന ചെടിച്ചട്ടികൾ കാലുകൊണ്ട് ചവിട്ടി നശിപ്പിച്ചു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഈ സമയം വീട്ടിലുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. മൂന്ന് കാട്ടാനകളെയാണ് വീഡിയോയിൽ കാണുന്നത്.

കാട്ടിൽ നിന്ന് ഭക്ഷണം തേടിയെത്തിയ കാട്ടാനകൾ കാട്ടിലേക്ക് പോകാതെ ഗ്രാമത്തിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് തങ്ങിയത്.

ഒരു കാട്ടാനക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് ആനകൾ പരിസരപ്രദേശങ്ങളിൽ വിഹരിക്കുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചു.

ഇക്കാര്യത്തിൽ വനംവകുപ്പ് ഉചിതമായ നടപടിയെടുക്കാത്തതിൽ ഗ്രാമവാസികൾ അമർഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts