മുൻ എംപിയും നടിയുമായ വിജയശാന്തി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി (ബിജെപി പാർട്ടി) നേതാവും നടിയുമായ വിജയശാന്തി ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

വെള്ളിയാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്.

വിജയശാന്തിയെ ത്രിവർണ ഷാൾ അണിയിച്ചാണ് ഖാർഗെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

തെലുങ്ക് സിനിമാലോകത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ പ്രശസ്തയായ വിജയശാന്തി തെലങ്കാന രാഷ്ട്ര സമിതിയിലൂടെയാണ് (ഭാരത് രാഷ്ട്ര സമിതി) രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2020ൽ കോൺഗ്രസ് പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.

എന്നിരുന്നാലും, അടുത്ത കാലത്തായി വിജയശാന്തി പാർട്ടിയിൽ സജീവമായിരുന്നില്ല.

പ്രശസ്ത നടിയായിരുന്ന വിജയശാന്തി 2009-ൽ മേദക് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ടിആർഎസ് ടിക്കറ്റിൽ വിജയിച്ച് എംപിയായി.

ഇവിടെ നിന്നാണ് വിജയശാന്തി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ടിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നത് എന്നാണ് റിപ്പോർട്ടുകൾ .

ചില തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ട വിജയശാന്തി പിന്നീട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.

ഇപ്പോഴിതാ കാവി പാർട്ടി വിട്ട് വിജയശാന്തി വീണ്ടും കോൺഗ്രസിലെത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us