ബെംഗളൂരു വിമാനത്താവളത്തിൽ രണ്ട് ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കും

ബെംഗളൂരു: വിമാനത്താവള പരിസരത്ത് ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായി ക്യാബ്, ബസ് ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകളിൽ രണ്ട് ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ച് ബിബിഎംപി.

കർണാടകയിലുടനീളവും ബെംഗളൂരുവിലും ഇന്ദിരാ കാന്റീനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കർണാടക സർക്കാർ ഇതിനകം തന്നെ സമ്മതം നൽകിയിട്ടുണ്ട്.

മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പൂട്ടിയതായി പറയപ്പെടുന്ന ഏതാനും ഇന്ദിരാ കാന്റീനുകൾ പോലും സംസ്ഥാന സർക്കാർ നവീകരിച്ചു.

  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇന്ദിരാ കാന്റീനുകൾ വീണ്ടും തുറക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂണിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ബിബിഎംപിയും സർക്കാരും ചെലവിന്റെ 50% വീതം പങ്കിടുന്ന ഒരു പുതുക്കിയ ഫണ്ടിംഗ് ക്രമീകരണത്തിന് ധാരണയായിട്ടുണ്ട് ബെംഗളൂരുവിന് പുറത്തുള്ള ഇന്ദിരാ കാന്റീനുകളുടെ ചെലവിന്റെ 70% വരെ സർക്കാർ വഹിക്കും, ബാക്കി 30% അതാത് നഗര മുനിസിപ്പാലിറ്റികളുടെ ഉത്തരവാദിത്തമായിരിക്കും.

  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു

പുതിയ ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനത്തുടനീളം സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us