നഗരത്തെ വെള്ളത്തിനടിയിലാക്കി മൂന്ന് മണിക്കൂർ നീണ്ട മഴ; വീടുകളിലേക്കും മഠത്തിലേക്കും വെള്ളം കയറി

ബെംഗളൂരു : വ്യാഴാഴ്ച രാത്രി മൂന്ന് മണിക്കൂർ നീണ്ട ഇടിമിന്നലോട് കൂടിയ മഴ നഗരത്തെ വെള്ളത്തിലാക്കി. അതിന്റെ ഫലമായി കുറഞ്ഞത് 22 മരങ്ങൾ കടപുഴകി, മഴയുള്ള കാലാവസ്ഥയിൽ യാത്ര ചെയ്യുന്നതിന്റെ അപകടങ്ങൾ ഒരിക്കൽ കൂടി എടുത്തുകാണിച്ചു.

സെപ്റ്റംബറിലെ കനത്ത മഴയെ നേരിടാൻ ജാഗ്രത പാലിക്കണമെന്ന് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉന്നത ഉദ്യോഗസ്ഥർ അവരുടെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടും ചില പ്രദേശങ്ങളിലെ വീടുകളിലും ക്ഷേത്രങ്ങളിലും മഴ വെള്ളം കയറി.

സഞ്ജയ്‌നഗർ, ശാന്തിനഗർ, കോറമംഗല, സദാശിവനഗർ, ഹൊസൂർ, വയലിക്കാവൽ പ്രധാന റോഡുകളിൽ മരങ്ങളും കൊമ്പുകളും വീണു.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴ കോറമംഗല, ജയനഗർ പരിസര പ്രദേശങ്ങളെ ഇരുട്ടിലാക്കി. പരാതികൾ പരിഹരിക്കാൻ ബെസ്‌കോം അധികൃതർ വേഗത്തിലാക്കിയെങ്കിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതായി പരിസരവാസികൾ പറഞ്ഞു.

ഹെബ്ബാൾ മേൽപ്പാലത്തിന് മുകളിൽ കനത്ത വെള്ളം കെട്ടിക്കിടക്കുന്നത് വാഹനഗതാഗതം തടസ്സപ്പെടുത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ഡ്രെയിനേജിലെ മാലിന്യം നീക്കം ചെയ്തു.

ഡോളർ കോളനിയിലെ സൗന്ദര്യ പാർക്ക്, എംഎസ് പാല്യയുടെ ചില ഭാഗങ്ങൾ, യെലഹങ്കയിലെ ഭദ്രപ്പ ലേഔട്ട്, കാമാക്ഷിപാല്യ, അവന്യൂ റോഡ്, ബെല്ലന്ദൂരിലെ സക്ര ഹോസ്പിറ്റൽ റോഡ്, ചിന്നപ്പനഹള്ളി പ്രധാന റോഡ് എന്നിവയുൾപ്പെടെ നഗരത്തിലെ 50 സ്ഥലങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മല്ലേശ്വരം രായര മഠത്തിൽ പൂജാരിമാരും ഭക്തരും ഏറെ ബുദ്ധിമുട്ടിയാണ് വെള്ളം വറ്റിച്ചത്.

  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്

കനത്ത മഴയെത്തുടർന്ന് ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥരായ അഡ്‌മിനിസ്‌ട്രേറ്റർ രാകേഷ് സിംഗ്, ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് എന്നിവർ മഴ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച യോഗം ചേർന്നു.

വ്യാഴാഴ്ചത്തെ മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് പൊതുജനങ്ങളുടെ പരാതികൾ അടിയന്തരമായി പരിഗണിക്കണമെന്ന് സോണൽ ചീഫ് എൻജിനീയർമാർക്ക് അധികൃതർ നിർദേശം നൽകി. ദുരന്തനിവാരണ സംഘങ്ങളോടും 24 മണിക്കൂറും ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us