സംസ്ഥാനത്ത് തക്കാളി വില കിലോയ്ക്ക് 200 രൂപയിലെത്തി; പെട്ടിക്ക് 4,500 രൂപ

ബെംഗളൂരു: തക്കാളിയുടെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമില്ല. തക്കാളി വില കിലോയ്ക്ക് 200 രൂപയിലെത്തി.

ജില്ലയിലെയും സമീപ ജില്ലകളിലെയും കർഷകരും വ്യാപാരികളും കൊണ്ടുവന്ന തക്കാളി തിങ്കളാഴ്ച രാവിലെ എപിഎംസിയിലെ തക്കാളി മണ്ടിയിൽ ലേലം ചെയ്തു.

കിലോയ്ക്ക് 180 രൂപയും പെട്ടിക്ക് 4500 രൂപയ്ക്കാണ് വിറ്റത്. ഞായറാഴ്ച, സമാനമായ പെട്ടികൾ 5,000 രൂപയ്ക്ക് ലേലം ചെയ്തത്, കിലോയ്ക്ക് 200 രൂപയോളം വരും.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

ഗുജറാത്ത്, രാജസ്ഥാൻ, ന്യൂഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലേക്ക് ചിക്കമംഗളൂരുവിൽ നിന്ന് തക്കാളി എത്തിക്കുന്നുണ്ടെന്ന് തക്കാളി വ്യാപാരിയായ ബി എച്ച് ഹരീഷ് പറഞ്ഞു.

ഞായറാഴ്ച 15,000 പെട്ടി തക്കാളി വിപണിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച 5000 പെട്ടികളാണ് വിപണിയിലെത്തിയത്.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി 15,000 മുതൽ 20,000 വരെ പെട്ടികൾ വിപണിയിലെത്തും. വില കുറയാൻ ഉപഭോക്താക്കൾ ഒരു മാസം കൂടി കാത്തിരിക്കേണ്ടി വരും.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

മഹാരാഷ്ട്രയിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള തക്കാളി വിപണിയിൽ എത്തിയ ശേഷം വില കുറയുമെന്ന് വ്യാപാരികൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts