തപാൽ മാർഗ്ഗം കഞ്ചാവ് കടത്തി വാട്ട്സ്ആപ്പ് വഴി വില്പന: ജിംനേഷ്യം ഉടമ പിടിയിൽ

 

തൃശ്ശൂർ: തപാൽ മാർഗ്ഗം കഞ്ചാവ് കടത്തിയ ജിംനേഷ്യം ഉടമ പിടിയിൽ നെടുപുഴ സ്വദേശി വിഷ്ണു പ്രദീപിനെയാണ് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ഇയാളുടെ കടയിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി ആഷിക്ക് അലിയേയും കസ്റ്റഡിയിലെടുത്തു.

ഗുവാഹത്തിയിൽ നിന്നും സ്പീഡ് പോസ്റ്റ് വഴി കഞ്ചാവെത്തിച്ച് വാട്ട്സ്ആപ്പ് വഴിയായിരുന്നു വിഷ്ണു കച്ചവടം നടത്തിയിരുന്നത്

പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍ മാള്‍ എന്ന ഷോപ്പിന്‍റേയും, രണ്ട് ജിംനേഷ്യങ്ങളുടെയും ഉടമയാണ് വിഷ്ണു.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

തൃശ്ശൂരിലെ വ്യാജ വിലാസത്തിലേക്ക് അസമിൽനിന്ന് മരുന്നുകളെന്ന പേരിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്.

ഗുവാഹത്തി കസ്റ്റംസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം തൃശ്ശൂരില്‍ പരിശോധന നടത്തിയത്. സ്പീഡ് പോസ്റ്റായി കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരമാണ് ഗുവാഹത്തിയിലെ എക്സൈസിൽ നിന്നും ലഭിച്ചത്.

ഇത് പ്രകാരം നടത്തിയ അന്വേഷണമാണ് കസ്റ്റംസിനെ വിഷ്ണുവിലേക്ക് എത്തിച്ചത്. പോസ്റ്റ് ഓഫീസിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ നിന്നാണ് പ്രതിയിലേക്കെത്തിയത്.

 

കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീഡ് പോസ്റ്റിൽ വന്ന പാർസൽ ഡെലിവറി ചെയ്യുന്നത് ആദ്യം തടഞ്ഞു. തുടര്‍ന്ന് ഫോൺ നമ്പർ ഉടമയായ പ്രോട്ടീൻ ഷോപ്പിലെ ജീവനക്കാരനെ കടയിൽ നിന്ന് കൊണ്ടുപോയി പാര്‍സലായി വന്ന പെട്ടി ഏറ്റെടുക്കുകയായിരുന്നു. 4.77കിലോ ‘ഗ്രീൻ’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് പെട്ടിയിലുണ്ടായിരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts