14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58കാരിക്ക് മാറ്റിവച്ചു; ഡോക്ടർമാർ നടത്തിയത് അപൂർവ ശസ്ത്രക്രിയ

ഹൈദരാബാദ്: മരണശേഷം ശരീരം പാഴാക്കുന്നതിന് പകരം മറ്റൊരു ജീവൻ പോലും രക്ഷിക്കാൻ അവയവദാനത്തിലൂടെ സാധിക്കും. 14 മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബമാണ് ഇത്തരമൊരു ധീരമായ തീരുമാനമെടുത്തിരിക്കുന്നത്.

മസ്തിഷ്‌ക തകരാറിലായ കുട്ടിയുടെ വൃക്കയാണ് 58 കാരിയായ സ്ത്രീയ്ക്ക് ദാനം ചെയ്തു. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.

കഴിഞ്ഞ 7 വർഷമായി യുവതി വൃക്ക തകരാറിനെ തുടർന്ന് ഡയാലിസിസിന് വിധേയയായിരുന്നു. അതേസമയം, 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മസ്തിഷ്കം പ്രവർത്തനരഹിതമായതോടെ കുട്ടിയെ അതിജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അവയവങ്ങൾ ദാനം ചെയ്യാൻ കുട്ടിയുടെ കുടുംബം തയ്യാറായി. ഇതനുസരിച്ച് വൃക്ക ആവശ്യമുള്ള സ്ത്രീക്ക് ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലെ ഡോക്ടർമാരാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ചെറിയ കുട്ടികളുടെ അവയവങ്ങൾ താരതമ്യേന ചെറുതായതിനാൽ, പ്രായമായവരിലേക്ക് മാറ്റിവയ്ക്കുന്നതിൽ നിരവധി സങ്കീർണതകൾ ഉണ്ട്. ഇതിനെല്ലാം അപ്പുറം നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയാണ് വിദഗ്ധരായ ഡോക്ടർമാർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് അപൂർവ ശസ്ത്രക്രിയ നടത്തിയ ടീമിനെ നയിച്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ഉമാമഹേശ്വര റാവു പറഞ്ഞു, അവയവ ദാനം ഇപ്പോൾ വലിയ പ്രശ്നമാണ്.

രോഗികളുടെ ജീവൻ രക്ഷിക്കാൻ വിവിധ തരത്തിലുള്ള ശസ്ത്രക്രിയകൾ ആവശ്യമാണ്. ഒരു വയസ്സുള്ള കുഞ്ഞിൽ നിന്നും 58 വയസുള്ള സ്ത്രീയിലേക്ക് വൃക്ക വിജയകരമായി മാറ്റിവച്ചു. പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ശാസ്ത്രക്രിയയിൽ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രോഗിയുടെ പ്രായം, അവയവത്തിന്റെ വലിപ്പം തുടങ്ങി എല്ലാ പാരാമീറ്ററുകൾക്കും അപ്പുറത്താണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. രോഗിയുടെ ജീവിതത്തിന് ഇത് പുതിയ പ്രതീക്ഷ നൽകും. പല മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us