ഗുണഭോക്താക്കൾക്ക് അരിക്ക് ഒപ്പം പണം; അന്നഭാഗ്യ ഇന്ന് മുതൽ

ബെംഗളൂരു:’അന്ന ഭാഗ്യ’ പദ്ധതി ആവിഷ്‌കരിക്കാൻ സർക്കാർ തയ്യാറാണെന്ന് കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ. ഓരോ അംഗത്തിനും വാഗ്ദാനം ചെയ്യുന്ന 5 കിലോ അധിക അരിക്ക് പകരമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്ത് ‘അന്ന ഭാഗ്യ’ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നതായി കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞു.

ഭക്ഷ്യധാന്യത്തിന്റെ മതിയായ അളവ് ലഭ്യമല്ലാത്തതിനാലാണ് ഒരു ബിപിഎൽ കുടുംബത്തിന് ധന്യത്തിന് പകരമായി പണം നല്കാൻ തീരുമാനിച്ചിരിക്കുന്നത്.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

തിരഞ്ഞെടുപ്പ് ഉറപ്പ് നിറവേറ്റുന്നതിന് ആവശ്യമായ അളവിൽ അരി സംഭരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ, അത് കൊണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കിലോയ്ക്ക് 34 രൂപ നിരക്കിൽ പണം നൽകാൻ ബുധനാഴ്ചയാണ് തീരുമാനമായത്.

അധികമായി ലഭിക്കുന്ന അഞ്ച് കിലോയിൽ അരിക്ക് പകരം രണ്ട് കിലോ റാഗി (ഫിംഗർ മില്ലറ്റ്), ജോവർ (ചേമ്പ്) എന്നിവ യഥാക്രമം കർണാടകയുടെ തെക്ക്, വടക്കൻ ഭാഗങ്ങളിൽ ഉൾപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആവശ്യാനുസരണം, ഈ രണ്ട് പ്രദേശങ്ങളിലും ഈ ധാന്യങ്ങൾ ഒരു പ്രധാന വസ്തുവായി കണക്കാക്കപ്പെടുന്നത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിൽ 2 കിലോ റാഗിയും ബാക്കി അരിയും നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, വടക്കൻ കർണാടകയിൽ 2 കിലോ ജോവാറും ബാക്കി അരിയും നൽകുമെന്ന് മന്ത്രി പറഞ്ഞു. റാഗി ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്, അതേസമയം ജോവർ സ്റ്റോക്ക് കുറവാണ്, അതിനാൽ കഴിയുന്നത്ര വിതരണം ചെയ്യുമെന്നും, അതിനുശേഷം 5 കിലോ അരി മുഴുവൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
[masterslider id="10"]

Related posts