കൊമ്മഘട്ട തടാകത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച വൈകീട്ട് കൊമ്മഘട്ട തടാകത്തിൽ 17 വയസ്സുള്ള ആൺകുട്ടി മുങ്ങി മരിച്ചു. രക്ഷാപ്രവർത്തകരും നാട്ടുകാരും നീന്തൽക്കാരും മൃതദേഹത്തിനായി തെരച്ചിൽ നടത്തുകയാണ്.

ചിക്കബാണാവരയിലെ ജിതേന്ദ്രയാണ് കായലിൽ മുങ്ങി മരിച്ചതെന്ന് സംശയിക്കുന്നതായി കുമ്പളകോട് പോലീസ് പറഞ്ഞു. ജിതേന്ദ്രയും രണ്ട് സുഹൃത്തുക്കളും ഉച്ചയോടെ നീന്താൻ തടാകത്തിൽ പോയിരുന്നു. നീന്തുന്നതിനിടെ ജിതേന്ദ്ര മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞത്

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതുവരെ, മുങ്ങിമരിച്ചതായി പ്രഖ്യാപിക്കാൻ കഴിയില്ലന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ സുഹൃത്തുക്കൾ ഞെട്ടലിലാണ്. എന്താണ് സംഭവിച്ചതെന്ന് കൂടുതൽ അറിയാൻ അവരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts