വീടിനുള്ളിൽ സ്ത്രീയുടെയും അമ്മയുടെയും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: മുനേശ്വരനഗറിലെ വാടകവീട്ടിൽ 31കാരിയുടെയും 55കാരിയായ അമ്മയുടെയും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. സ്വകാര്യ ബിപിഒ ജീവനക്കാരിയായ റസിയ സുൽത്താന, അമ്മ ജറീന താജ് എന്നിവരാണ് മരിച്ചത്. ജറീന മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ബുധനാഴ്‌ച വൈകുന്നേരമോ വ്യാഴാഴ്ച പുലർച്ചെയോ ജറീനയെ റസിയ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രണയ വിവാഹത്തിലൂടെയാണ് റസിയ സുധീന്ദ്രയെ വിവാഹം കഴിച്ചതെങ്കിലും വിവാഹ തർക്കങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസം. ദിവസങ്ങളോളം ജോലിക്ക് ഹാജരാകാതെയും മൊബൈലിൽ വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെ റസിയയുടെ കമ്പനി ആശങ്കയിലായി. കമ്പനി അവർക്ക് ലാപ്‌ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നൽകുകിയിരുന്നു അവ സുധീന്ദ്രനോട് തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സുധീന്ദ്രൻ റസിയയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അവരുടെ വീട്ടിലെത്തിയപ്പോളാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സുധീന്ദ്ര പോലീസിനെയും റസിയയുടെ ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts