നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികൾ കസ്റ്റഡിയിൽ. ഇക്കഴിഞ്ഞ 18 ന് ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഴ്സിംഗ് പഠനം നടത്തുന്ന പെൺകുട്ടിയുടെ സഹപാഠികളും സുഹൃത്തുക്കളുമായ രണ്ടുപേരാണ് പ്രതികൾ. ഇവരിലൊരാൾ ഗോവിന്ദപുരം ബൈപ്പാസിനരികിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇവിടെ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ വീട്ടിൽ പോയ സമയത്ത് രണ്ടാം പ്രതിയെ എറണാകുളത്തു നിന്നും വിളിച്ചുവരുത്തി. തുടർന്നാണ് ഇവർ പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിച്ചത്. പെൺകുട്ടിക്ക് ലഹരി പാനീയം നൽകി ഇരുവരും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

പുലർച്ചെ രണ്ടു മണിയോടെ മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി താൻ പീഡനത്തിനിരയായ വിവരം അറിയുന്നത്. ഈ സമയം പ്രതികൾ രണ്ടുപേരും മദ്യലഹരിയിൽ ബോധം കെട്ടുറങ്ങുകയായിരുന്നു. ഉടൻതന്നെ മറ്റൊരു സഹപാഠിയെ വിളിച്ച് അവിടെനിന്നും വിദ്യാർത്ഥിനി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് എറണാകുളത്തെ ബന്ധുക്കളെ വിവരമറിയിച്ച പെൺകുട്ടി കസബ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസ് ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. കോഴിക്കോട് ടൗൺ എ.സി.പി ബിജുരാജിന്റെ മേൽനോട്ടത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts