ആദിവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: ഗൂഡല്ലൂർ തെപ്പേക്കാട്ട് ആദിവാസിവീട്ടമ്മയെ കടുവ കൊന്നു. പകൽ സമയം ജോലിക്കുപോയ ആനൈപ്പാടി കോളനിയിലെ കേത്തന്റെ ഭാര്യ മാതി (മാരി-63) യെയാണ് കൊന്നത്. ഗൂഡല്ലൂർ മസിനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലെ തെപ്പേക്കാട്ട് ആനവളർത്തുകേന്ദ്രത്തിനടുത്തുള്ള പ്രദേശത്താണ് സംഭവം.

ചൊവ്വാഴ്ച രാവിലെ തെപ്പേക്കാട്ടിന് സമീപത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പതിവുപോലെ കൂലിപ്പണിക്ക്‌ പോയതായിരുന്നു മാതിയെ രാത്രി കഴിഞ്ഞും തിരിച്ചുവരാത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

കടുവ മാതിയെ ഏറെദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷം ഭക്ഷിച്ച് ശേഷം അവിടെ ഉപേക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ സമീപവാസിയായ യുവാവാണ് കണ്ടത്. ഇയാൾ വിവരമറിയിച്ചതനുസരിച്ചെത്തിയ ബന്ധുക്കളാണ് മാതിയാണെന്ന് സ്ഥിരീകരിച്ചത്. ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കടുവയാണ് ആക്രമിച്ചതെന്ന് മനസ്സിലായത്.

സംഭവത്തെക്കുറിച്ച് കൂടുതലന്വേഷണം നടത്തുന്നതായും കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങിയതായും വനംവകുപ്പധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ലക്ഷ്മി, സരസ്വതി, സുന്ദരൻ, ചന്ദ്രൻ, പരേതയായ പടിച്ചി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts