കോൺഗ്രസിന്റെ അഴിമതി ബാങ്കായിരുന്നു വിധാന സൗദ: മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വിധാന സൗധ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് മാത്രമായിരുന്നില്ലെന്നും കോൺഗ്രസിന്റെ അഴിമതി ബാങ്കായിരുന്നുവെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

വിധാനസൗധയിൽ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എൻജിനീയറുടെ പക്കൽനിന്ന് കണക്കിൽപ്പെടാത്ത 10.5 ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വിധാനസൗധ ഷോപ്പിങ് മാളായി മാറിയെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കവെ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. മന്ത്രി പുട്ടരംഗഷെട്ടിയുടെ ഓഫീസിൽ നിന്ന് 22 ലക്ഷം രൂപ കണ്ടെത്തി.എന്നാൽ അന്വേഷണമില്ല, മൊഴിയെടുത്തില്ല, അന്വേഷണവും ഉണ്ടായില്ല.അവർ എസിബിക്ക് (ആന്റി കറപ്ഷൻ ബ്യൂറോ) കൈമാറി കേസ് ക്ലോസ് ചെയ്തു. സൗധ ഒരു ഷോപ്പിംഗ് കോംപ്ലക്‌സായിരുന്നില്ല, കോൺഗ്രസിന്റെ അഴിമതി ബാങ്കായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാൻട്രോ രവിയ്‌ക്കൊപ്പമുള്ള തന്റെയും ബിജെപി പാർട്ടിയിലെ മറ്റ് നേതാക്കളുടെയും ഫോട്ടോകളും വീഡിയോകളും സംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങളെ കുറിച്ച് അവയെല്ലാം സൃഷ്ടിച്ചതാണെന്നും നിലവിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആർക്കും അത്തരം ഫോട്ടോകൾ സൃഷ്ടിക്കാൻ കഴിയുമെന്നും ബൊമ്മൈ പറഞ്ഞു

ഫോട്ടോകളുടെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിലെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇയാളെക്കുറിച്ച് ഒരു സ്ത്രീയുടെ പരാതിയെത്തുടർന്ന്, ഇയാളുടെ പശ്ചാത്തലം, വിവിധ മേഖലകളിലെ വ്യത്യസ്ത പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ അറിയാൻ വിശദമായ അന്വേഷണം നടത്താൻ ഞാൻ മൈസൂരു സിറ്റി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്,എന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us