സിദ്ധരാമയ്യ നിയമസഭയിലേക്കെന്ന് അഭ്യൂഹം

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഞായറാഴ്ച കോലാർ സന്ദർശിച്ചതും നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ മണ്ഡലത്തിൽ തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗൂഢമായ പ്രസ്താവനയും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇവിടെ നിന്ന് മത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായി.

കോലാറിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവിനെ അവിടെ നിന്ന് മത്സരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുള്ള ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിദ്ധരാമയ്യ, മണ്ഡലത്തിലെ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കൂടുതൽ സമയം നൽകാനുള്ള ബുധിമുട്ടാണെന്ന കാരണത്താൽ അവിടെ നിന്ന് മത്സരിക്കില്ലെന്ന് സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേകം തയ്യാറാക്കിയ ബസിൽ കോലാറിൽ എത്തിയ മുൻ മുഖ്യമന്ത്രിക്ക് ജില്ലയിലെ പാർട്ടി നേതാക്കളും പ്രവർത്തകരും ഉജ്ജ്വല സ്വീകരണം നൽകി. പിന്നീട് അദ്ദേഹം ഒരു കോലാറമ്മ ക്ഷേത്രം (കോലാറിലെ പ്രതിഷ്ഠ), ദേവലായം, ദർഗ എന്നിവ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തി. ഇവിടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹർഷി വാൽമീകി, സർവജ്ഞൻ, സങ്കൊല്ലി രായണ്ണ, മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ തുടങ്ങിയ പ്രമുഖരുടെയും പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us