അപകടത്തെ തുടർന്ന് കോമയിലായി യുവാവ്; റോഡിലെ കുഴിയെ പഴിച്ച് ഭാര്യ

ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ 36കാരൻ കോമയിൽ. റോഡിലെ കുഴിയാണ് ഭർത്താവ് അപകടത്തിൽ പെടാൻ കാരണമെന്ന് ഭാര്യ ശനിയാഴ്ച ആരോപിച്ചു. വിദ്യാരണ്യപുരയിലെ ദൊഡ്ഡബെട്ടഹള്ളിയിലെ ഗുരുഭവന ഗിരിധാമ നഗറിലെ താമസക്കാരനായ സന്ദീപ് നവംബർ ഒന്നിന് രാത്രി 9.45 ഓടെ ജാലഹള്ളിയിലെ ഗംഗമ്മ സർക്കിളിന് സമീപം ടിവിഎസ് ജൂപ്പിറ്റർ ഓടിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴെ വീണു.

തലയ്ക്ക് സാരമായ പരിക്കും ശരീരത്തിൽ ചെറിയ മുറിവുകളുമുണ്ട്. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഹെബ്ബാളിനടുത്തുള്ള മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ജാലഹള്ളി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ കെമ്പരാജു കെ.എൻ അപകടവിവരം അറിഞ്ഞ് ജലഹള്ളി ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയിൽ കുഴികളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും പകരം സന്ദീപിന്റെ അശ്രദ്ധ മൂലം അപകടമുണ്ടാക്കിയെന്നുമാണ് പരാമർശിച്ചിട്ടുള്ളത്.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

എന്നാൽ തന്റെ ഭർത്താവ് കുഴിയിൽ വീണാണ് അപകടത്തിൽ പെട്ടതെന്ന് സന്ദീപിന്റെ ഭാര്യ സീമ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം താൻ അപകടസ്ഥലം സന്ദർശിച്ചതായും അവിടെ കുഴികൾ കണ്ടെത്തിയതായും അവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us