ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം തുടരും; മന്ത്രി ബി സി നാഗേഷ്

ബെംഗളൂരു: കർണാടക സ്‌കൂളുകളിലെ ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം തുടരുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി വിഭജന വിധി പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു ജനാധിപത്യ സർക്കാർ എന്ന നിലയിൽ, സുപ്രീം കോടതിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഏത് വിധിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു നല്ല വിധിയാണ്. ലോകമെമ്പാടും സ്ത്രീകൾ ഹിജാബും ബുർഖയും ധരിക്കരുതെന്ന് ആവശ്യപ്പെടുന്നത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ സുപ്രീം കോടതിയിൽ നിന്ന് ഒരു വിഭജന വിധിയുണ്ട്. അതിനാൽ കർണാടക ഹൈക്കോടതി ഏത് ഉത്തരവ് നൽകിയാലും ഇന്നത്തെ നിലയിൽ അത് സാധുവാണ്. അതിനാൽ കർണാടക വിദ്യാഭ്യാസ നിയമം അനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങൾ പാലിക്കാൻ പോകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം

ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം തുടരും. ക്ലാസ് മുറികൾക്കുള്ളിൽ മതപരമായ ഒരു സാധനവും കെ ഇ എ അനുവദിക്കുന്നില്ല. അതിനാൽ കർണാടകയിലെ ക്ലാസുകൾക്കുള്ളിൽ ഹിജാബ് അനുവദിക്കില്ലെന്ന് വളരെ വ്യക്തമാണ് എന്നും എസ്‌സിയുടെ വിഭജന വിധി കാരണം കർണാടക ഹൈക്കോടതി ഉത്തരവ് സാധുവാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us