മഴക്കെടുതി; നഗര റോഡുകൾക്ക് 336 കോടി രൂപയുടെ നാശനഷ്ട്ടം കണക്കാക്കി ബിബിഎംപി

ബെംഗളൂരു: ഈ വർഷത്തെ മൺസൂൺ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വൻ തകർച്ച സൃഷ്ടിച്ചു, നാശനഷ്ടങ്ങളും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള ചെലവും 400 കോടി രൂപയാണെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) കണക്കുകൾ വ്യക്തമാക്കുന്നു.

മഴക്കെടുതിയിൽ 396.72 കിലോമീറ്റർ റോഡുകൾ തകർന്നതായും 336.63 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായുമാണ് പൗരസമിതി കണക്കാക്കുന്നത്. ഇതിനുപുറമെ, ബൊമ്മനഹള്ളിയിൽ നാലുകോടി രൂപയുടെ മൂന്ന് കിലോമീറ്റർ നടപ്പാതയും തകർന്നിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ട മഹാദേവപുരയിലാണ് ഭൂരിഭാഗം നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാദേവപുരയിൽ മാത്രം 165 കിലോമീറ്റർ റോഡ് തകർന്നു 245 കോടി രൂപയോളം നഷ്ടമാണ് കണക്കാക്കുന്നത്. ഇതുകൂടാതെ, റവന്യൂ ഉദ്യോഗസ്ഥരുടെ സർവേ പ്രകാരം, ജൂൺ മുതൽ നഗരത്തിൽ 7,700 ഓളം വീടുകൾ വെള്ളത്തിനടിയിലായി, നഷ്ടപരിഹാരം മാത്രം 16 കോടി രൂപയോളം വരും.

നേരത്തെ 3500 രൂപ നഷ്ടപരിഹാരം നൽകിയിരുന്നത്. എന്നാൽ, ഇത് 10,000 രൂപയായി ഉയർത്തിയത് സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം സംസ്ഥാന സർക്കാർ നൽകും, അതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, എന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (പ്രോജക്ടുകൾ) രവീന്ദ്ര പിഎൻ പറഞ്ഞു.

നഷ്ടപരിഹാരത്തിന് പുറമെ, നാശനഷ്ടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഫണ്ടും പൗരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിന് വിശദാംശങ്ങൾ സമർപ്പിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നും ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us