ലോകായുക്ത ബില്‍ നിയമസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ലോകായുക്ത ബിൽ മൂന്നാം ദിവസം തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി, മന്ത്രിമാർ, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. ബില്ലിന്‍റെ കരട് തയാറായി.

ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിങ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞ ശേഷം ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് നിയമസഭ വിളിച്ചുചേർത്ത് ബില്ലായി അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നിയമസഭ 10 ദിവസത്തേക്ക് സമ്മേളിക്കുകയും തുടർന്ന് സെപ്റ്റംബർ രണ്ടിന് പിരിയുകയും ചെയ്യും. ആദ്യ ദിവസം പ്രത്യേക സമ്മേളനമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങള്‍ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗം ആ ദിവസം നടത്തും. ഓഗസ്റ്റ് 23, 24 തീയതികളിൽ ആറ് ബില്ലുകൾ അവതരിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us