രാജസ്ഥാനില്‍ പ്രതിസന്ധി ; 12 കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ദളിതർക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാനിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം. പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് നേരിടുന്നത്. കുടിവെള്ളം നിറച്ച കലത്തിൽ സ്പർശിച്ചതിന് ഒൻപത് വയസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയമാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്.

ബാരൻ മുനിസിപ്പൽ കൗൺസിലിലെ 12 കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അവർ രാജിക്കത്ത് കൈമാറി. നേരത്തെ എംഎൽഎ പാന ചന്ദ് മേഘ്വാളും ദളിതർ നേരിടുന്ന അതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാജി പ്രഖ്യാപിച്ചിരുന്നു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ചൊവ്വാഴ്ച കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ദളിത് സമുദായത്തിന്‍റെ വിശ്വാസം വീണ്ടെടുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. “ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണണം. ശക്തമായ നടപടി സ്വീകരിക്കുകയും നാം ദളിത് സമൂഹത്തിനൊപ്പമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം,” സച്ചിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
[masterslider id="10"]

Related posts