ശരിക്കും മേയര്‍ തന്നെയാണോ വാട്സാപ്പില്‍? സെല്‍ഫി അയച്ച് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: വാട്സാപ്പിലേക്ക് അയച്ച പരാതിക്ക് മറുപടിനല്‍കുന്നത് ശരിക്കും മേയര്‍ തന്നെ ആണോയെന്ന് പരാതിക്കാരന് സംശയം. ഉടൻ തന്നെ മേയറുടെ സെൽഫി മറുപടിയായി വന്നു. ‘നഗരസഭ ജനങ്ങളിലേക്ക്’ കാമ്പയിന്‍റെ ഭാഗമായി നഗരസഭ വാട്സാപ്പിൽ പ്രതികരിച്ചപ്പോഴായിരുന്നു സംഭവം. മേലാംകോട് വാർഡിൽ നിന്ന് ലഭിച്ച പരാതി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി വാട്സാപ്പിൽ സന്ദേശം അയച്ചപ്പോളാണ് പരാതിക്കാരന് സംശയം തോന്നിയത്. സെൽഫിയോട് കൂടെയുള്ള മേയറുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

  ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം

മേയറുടെ വാട്ട്സ്ആപ്പിൽ വ്യത്യസ്ത പരാതികളാണ് ലഭിക്കുന്നത്. വൃത്തിഹീനമായി കിടക്കുന്നുവെന്ന് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം ഈഞ്ചയ്ക്കല്‍ ബസ് സ്റ്റോപ്പ് ശുചീകരിച്ചു. കുമാരപുരം പൊതുജനം റോഡ് കാടുപിടിച്ചുകിടക്കുന്നത് ലൊക്കേഷന്‍ സഹിതമാണ് പരാതിയായി ലഭിച്ചത്. ഇതും അടുത്ത ദിവസം തന്നെ കോര്‍പ്പറേഷനിലെ ജീവനക്കാരെത്തി വൃത്തിയാക്കി. കുളത്തൂർ സ്വദേശിനിയായ റാണി സമീപത്തെ വീട്ടിൽ നിന്ന് മലിനജലം ഒഴുകിയെത്തുന്നു എന്നാണ്പരാതി നൽകിയത്. അയൽവാസിക്ക് ഉടൻ നോട്ടീസ് നൽകുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു.

  ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കണ്ണാശുപത്രിക്ക് സമീപം യുവതി പ്ലാസ്റ്റിക് കത്തിക്കുന്നതായി പരാതി ലഭിച്ച് മിനിറ്റുകൾക്കകം കോർപ്പറേഷന്‍റെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പ്ലാസ്റ്റിക് കത്തിക്കരുതെന്നും അവ കോർപ്പറേഷന്‍റെ കളക്ഷൻ സെന്‍ററുകൾക്ക് കൈമാറണമെന്നും നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us